Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
Home⁠West Bengal Electionബംഗാളിൽ TMCയെ ഞെട്ടിച്ച് അതിവേഗം ഭരണമേൽക്കാൻ BJP: ടാഗോർ ജയന്തി ദിനത്തിൽ...

ബംഗാളിൽ TMCയെ ഞെട്ടിച്ച് അതിവേഗം ഭരണമേൽക്കാൻ BJP: ടാഗോർ ജയന്തി ദിനത്തിൽ സത്യപ്രതിജ്ഞ നടത്തിയേക്കും, സംഘർഷഭരിതം | BJP to form government in West Bengal

🎙️ Latest Podcast

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പൂർത്തിയാക്കി ബിജെപി അധികാരത്തിലേക്ക്. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളിൽ 208 ഇടത്തും വ്യക്തമായ ആധിപത്യം ഉറപ്പിച്ച ബിജെപി, സർക്കാർ രൂപീകരണ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.(BJP to form government in West Bengal on Tagore Jayanti after landslide win)

മുഖ്യമന്ത്രി മമത ബാനർജിക്ക് ഇത് ഇരട്ടി പ്രഹരമാണ്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയോട് 15,000 വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ 19,000 വോട്ടുകൾക്ക് മമത മുന്നിലായിരുന്നെങ്കിലും, അവസാന റൗണ്ടുകളിൽ സുവേന്ദു അട്ടിമറി വിജയം നേടിയെടുക്കുകയായിരുന്നു. ഭവാനിപൂരിന് പുറമെ നന്ദിഗ്രാമിലും സുവേന്ദു വിജയം ആവർത്തിച്ചു. ആർ.ജി. കർ മെഡിക്കൽ കോളേജ് വിഷയത്തിലുണ്ടായ ജനരോഷം മമതയുടെ പരാജയത്തിൽ നിർണ്ണായകമായെന്നാണ് വിലയിരുത്തൽ.

അതേസമയം, ബിജെപി വിജയാഹ്ലാദത്തിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മുർഷിദാബാദിലും ബഹാറാംപൂരിലും പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടതായും ഉദയ്നാരായൺപൂരിലെ സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. ക്യാൻസർ ബാധിതനായ പ്രവർത്തകനെപ്പോലും ബിജെപി ഗുണ്ടകൾ ആക്രമിച്ചതായി ടിഎംസി നേതൃത്വം പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു.

Story Summary

BJP is set to form its first government in West Bengal on May 9, following a massive victory in 208 seats. Chief Minister Mamata Banerjee lost her Bhabanipur seat to Suvendu Adhikari, while the TMC accused BJP of widespread post-poll violence across the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.