തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ നിർണ്ണായക സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.(UDF ahead in exit polls; Prediction that NDA will open its account)
എല്ലാ സർവേകളും എൻ.ഡി.എ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നു. ഇതിൽ പീപ്പിൾ ഇൻസൈറ്റ് നൽകുന്ന കണക്കുകൾ അവിശ്വസനീയമാണ്. കേരളത്തിൽ എൻ.ഡി.എ 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് ഈ ഏജൻസിയുടെ പ്രവചനം. ടൈംസ് നൗ ജെ.വി.സി സർവേ 3 മുതൽ 7 സീറ്റുകൾ വരെ എൻ.ഡി.എയ്ക്ക് ലഭിക്കുമെന്ന് പറയുന്നു.
മാട്രിസ്: 03 – 05 സീറ്റുകൾ
പി മാർക്ക്: 01 – 04 സീറ്റുകൾ
വോട്ട് വൈബ്: 00 – 04 സീറ്റുകൾ
ആക്സിസ് മൈ ഇന്ത്യ: 00 – 03 സീറ്റുകൾ
ചാണക്യ സ്ട്രാറ്റജീസ്: 01 – 03 സീറ്റുകൾ
വിവിധ ഏജൻസികൾ പ്രവചിക്കുന്ന സീറ്റ് നില താഴെ പറയുന്ന രീതിയിലാണ്:
ടൈംസ് നൗ ജെ.വി.സി: യു.ഡി.എഫ് (72-84), എൽ.ഡി.എഫ് (52-61), എൻ.ഡി.എ (03-04).
ആക്സിസ് മൈ ഇന്ത്യ: യു.ഡി.എഫ് (72-80), എൽ.ഡി.എഫ് (49-62), എൻ.ഡി.എ (00-03).
മാട്രിസ്: യു.ഡി.എഫ് (70-75), എൽ.ഡി.എഫ് (60-65), എൻ.ഡി.എ (03-05).
പീപ്പിൾസ് പൾസ്: യു.ഡി.എഫ് (75-85), എൽ.ഡി.എഫ് (55-65), എൻ.ഡി.എ (00-03).
പി മാർക്ക്: യു.ഡി.എഫ് (71-79), എൽ.ഡി.എഫ് (62-69), എൻ.ഡി.എ (01-04).
ജേർണോ മിറർ: യു.ഡി.എഫ് (65-80), എൽ.ഡി.എഫ് (55-65), എൻ.ഡി.എ (00-05).
പീപ്പിൾ ഇൻസൈറ്റ്: യു.ഡി.എഫ് (66-76), എൽ.ഡി.എഫ് (58-68), എൻ.ഡി.എ (10-14).
ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകൾ പ്രകാരം യു.ഡി.എഫ് 44 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ എൽ.ഡി.എഫ് 39 ശതമാനത്തിൽ ഒതുങ്ങും. എൻ.ഡി.എ 14 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് പ്രവചനം. ഇത് ഇടത്-വലത് മുന്നണികളുടെ വോട്ട് ബാങ്കിൽ എൻ.ഡി.എ വലിയ വിള്ളലുണ്ടാക്കി എന്നതിന്റെ സൂചനയാണ്.

