തൊടുപുഴ: വിധിയെ വീണ്ടും പോരാടി തോൽപ്പിക്കുകയാണ് മണിയാറൻകുടി സ്വദേശി മോൻസി (Idukki snake bite). ഇടുക്കി പാണ്ടിപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റം കെട്ടുന്നതിനിടെയാണ് മോൻസിക്ക് (48) മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. അവിശ്വസനീയമായ കാര്യമെന്തെന്നാൽ, ഇത് ആറാം തവണയാണ് മോൻസിക്ക് പാമ്പുകടിയേൽക്കുന്നത്. ഓരോ തവണയും ഗുരുതരാവസ്ഥയിലായെങ്കിലും മരണത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരികയായിരുന്നു.
കിടപ്പുമുറിയിൽ മൂർഖൻ; പന്ത്രണ്ടുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോഴിക്കോട് നന്മണ്ടയിലും സമാനമായ രീതിയിൽ പാമ്പ് പരിഭ്രാന്തി പരത്തി. പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദ് (12) ആണ് ഉറക്കത്തിനിടെ പാമ്പിന് മുന്നിൽപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ എന്തോ അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിന്റെ വാൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരം അറിയിച്ചു. അവർ എത്തുമ്പോഴേക്കും ഫണമുയർത്തി നിൽക്കുന്ന മൂർഖനെയാണ് കണ്ടത്. പിന്നീട് റെസ്ക്യൂ വളണ്ടിയർമാർ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
Story Summary: A laborer named Monsy from Idukki survived a cobra bite for the sixth time and is currently undergoing treatment in the ICU. In a separate incident at Nanmanda, a 12-year-old boy narrowly escaped after spotting a cobra under his bed in the middle of the night.

