ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കടബാധ്യതയെത്തുടർന്ന് യുവാവ് തന്റെ വളർത്തുനായയ്ക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി (UP Property Dealer Suicide). 33-കാരനായ നിഖിൽ അറോറയാണ് തന്റെ ലാബ്രഡോർ വർഗത്തിൽപ്പെട്ട ‘പ്രേമി’ എന്ന നായയ്ക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കിയത്.
മാതാപിതാക്കളുടെ ചികിത്സയ്ക്കായി വലിയ തുക ചെലവായതിനെത്തുടർന്ന് നിഖിൽ തന്റെ വീട് വിൽക്കേണ്ടി വന്നിരുന്നു. തുടർന്ന് വാടകവീട്ടിൽ നായയോടൊപ്പം തനിച്ച് താമസിക്കുകയായിരുന്നു ഇയാൾ. കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും നിഖിലിനെ വലിയ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ബുധനാഴ്ച സുഹൃത്തിന്റെ വീട്ടിൽ അത്താഴത്തിന് എത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ നിഖിലും നായയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നായയ്ക്ക് മോരിൽ വിഷം കലർത്തി നൽകിയ ശേഷം നിഖിൽ അത് സ്വയം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തനിക്ക് ശേഷം നായയെ ആര് നോക്കും എന്ന ഭയമാകാം ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: A 33-year-old property dealer in Bareilly, Uttar Pradesh, died by suicide after poisoning his pet Labrador, ‘Premi,’ due to overwhelming debt. Nikhil Arora, who was under immense mental stress following financial losses from his parents’ medical treatments, reportedly mixed poison in buttermilk for the dog and himself. His body was discovered by friends and police after he failed to show up for dinner. Locals believe his deep affection for the pet led him to kill it, fearing no one would care for it after his death.

