കൊൽക്കത്ത: മുൻ ഇന്ത്യൻ ടെന്നീസ് താരം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു (Leander Paes Joins BJP). ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പേസ് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി നിതിൻ നബിൻ കൊൽക്കത്തയിൽ നടത്തുന്ന സന്ദർശനത്തിനിടെയായിരുന്നു ഈ നിർണ്ണായക നീക്കം.
അതേസമയം , ലിയാൻഡർ പേസ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏത് മണ്ഡലത്തിൽ നിന്നാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പേസിന് പുറമെ മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ ഭരത് ഛേത്രിയെ കലിംപോങ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.ബിജെപി ഇതിനോടകം തന്നെ രണ്ട് പട്ടികകളിലായി 255 സ്ഥാനാർത്ഥികളെ (144 + 111) പ്രഖ്യാപിച്ചു കഴിഞ്ഞു.
294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ലിയാൻഡർ പേസിനെപ്പോലെയുള്ള ആഗോള വ്യക്തിത്വങ്ങളുടെ സാന്നിധ്യം ബിജെപിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ.
Short Story Summary:
Tennis legend Leander Paes has joined the BJP ahead of the West Bengal Assembly elections, marking a significant shift from his previous association with the Trinamool Congress (TMC). Paes met BJP National President Nitin Nabin and State President Samik Bhattacharya in Kolkata to formalize his entry. While it remains unclear if he will contest, his entry follows the announcement of former hockey captain Bharat Chetri as a candidate for Kalimpong. The Bengal elections will be held in two phases on April 23 and 29.

