തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 10 മണ്ഡലങ്ങളിലെ പോരാട്ടം അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശൈലിയും നിലവിലെ സ്ഥാനാർത്ഥി പട്ടികയും പരിശോധിക്കുമ്പോൾ പ്രവചനാതീതമായ മത്സരമാണ് ഈ മണ്ഡലങ്ങളിൽ നടക്കുന്നത്. കഴിഞ്ഞ തവണ ഈ 10 സീറ്റുകളിൽ 7 എണ്ണം എൽ.ഡി.എഫും 3 എണ്ണം യു.ഡി.എഫുമാണ് നേടിയത്. ഇത്തവണ ബി.ജെ.പി ശക്തമായ സാന്നിധ്യമായി മാറിയതോടെ പലയിടത്തും ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.(Assembly elections, 10 crucial constituencies Kerala is eyeing)
മഞ്ചേശ്വരം
കർണ്ണാടക അതിർത്തിയോട് ചേർന്നുള്ള ഈ മണ്ഡലത്തിൽ ഇത്തവണയും ഫോട്ടോ ഫിനിഷാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്: എ.കെ.എം. അഷ്റഫ്, എൻ.ഡി.എ: കെ. സുരേന്ദ്രൻ, എൽ.ഡി.എഫ്: കെ.ആർ. ജയാനന്ദ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ. 2016-ൽ 89 വോട്ടിനും 2021-ൽ 855 വോട്ടിനുമാണ് ബി.ജെ.പിക്ക് ഇവിടെ വിജയം നഷ്ടമായത്.
പാലക്കാട്
യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായ പാലക്കാട്ട് ബി.ജെ.പി വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.യു.ഡി.എഫ്: രമേശ് പിഷാരടി, എൻ.ഡി.എ: ശോഭ സുരേന്ദ്രൻ, എൽ.ഡി.എഫ്: ഡോ. പി. പ്രമോദ് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.
തൃശൂർ
കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പത്മജ വേണുഗോപാൽ ഇത്തവണ ബി.ജെ.പി ചിഹ്നത്തിൽ മത്സരിക്കുന്നത് മണ്ഡലത്തിലെ സമവാക്യങ്ങൾ മാറ്റിമറിച്ചു. എൽ.ഡി.എഫ്: ആലങ്കോട് ലീലാകൃഷ്ണൻ, എൻ.ഡി.എ: പത്മജ വേണുഗോപാൽ, യു.ഡി.എഫ്: രാജൻ ജെ. പള്ളൻ എന്നിങ്ങനെയാണ് നില.
നേമം
ബി.ജെ.പിക്ക് ഒരിക്കൽ വിജയിക്കാൻ കഴിഞ്ഞ ഏക സീറ്റായ നേമത്ത് ഇത്തവണ കടുത്ത പോരാട്ടമാണ്. എൽ.ഡി.എഫ്: വി. ശിവൻകുട്ടി, എൻ.ഡി.എ: രാജീവ് ചന്ദ്രശേഖർ, യു.ഡി.എഫ്: കെ.എസ്. ശബരീനാഥൻ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.
ആറന്മുള
എൽ.ഡി.എഫ്: വീണ ജോർജ് (CPI-M)
എൻ.ഡി.എ: കുമ്മനം രാജശേഖരൻ (BJP)
യു.ഡി.എഫ്: അബിൻ വർക്കി (INC)
കഴക്കൂട്ടത്ത് വി. മുരളീധരനും (BJP) കടകംപള്ളി സുരേന്ദ്രനും (CPI-M) നേർക്കുനേർ. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സിറ്റിങ് സീറ്റിൽ ശക്തമായ മത്സരം.തിരുവനന്തപുരത്ത് യു.ഡി.എഫും എൻ.ഡി.എയും ശക്തമായ സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. വർക്കലയും കരുനാഗപ്പള്ളിയും ഇടതുമുന്നണിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. ഇവിടെ ഇത്തവണ യു.ഡി.എഫും എൻ.ഡി.എയും വോട്ടുവിഹിതം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ മണ്ഡലങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ആർക്ക് ഗുണകരമാകും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ അടുത്ത ഭരണാധികാരി ആരെന്ന്.

