മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടു (Iran FIFA World Cup 2026 Venue Change). അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിൽ, താരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇറാന്റെ ഈ നീക്കം. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാൻ ടീമിന് അമേരിക്കയിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച സൂചിപ്പിച്ചിരുന്നു. “താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞങ്ങൾ അമേരിക്കയിലേക്ക് യാത്ര ചെയ്യില്ല. മത്സരങ്ങൾ മെക്സിക്കോയിൽ നടത്താനാണ് ഫിഫയുമായി ചർച്ച ചെയ്യുന്നത്,” മെഹ്ദി താജ് വ്യക്തമാക്കി.
ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവരാണ് ഇറാന്റെ എതിരാളികൾ. നിലവിലെ ഷെഡ്യൂൾ പ്രകാരം ഇറാന്റെ രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നടക്കേണ്ടത്. മത്സരങ്ങൾ മാറ്റുന്നത് ഫിഫയെ സംബന്ധിച്ചിടത്തോളം വലിയൊരു സാങ്കേതിക വെല്ലുവിളിയാണെങ്കിലും, സുരക്ഷാ കാരണങ്ങളാൽ മുൻപും ഇത്തരം മാറ്റങ്ങൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉണ്ടായിട്ടുണ്ട്.
മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റാൻ ഫിഫ തയ്യാറായില്ലെങ്കിൽ ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കയിൽ പോയി കളിക്കുന്നത് അസാധ്യമാണെന്ന് ഇറാന്റെ കായിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പറയുന്നത് പ്രകാരം പിന്മാറ്റത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Summary
Iran’s football federation is in talks with FIFA to relocate its 2026 World Cup group matches from the United States to Mexico due to safety concerns amid the ongoing conflict. Iranian football president Mehdi Taj stated that the team will not travel to the U.S. after President Trump suggested their safety could not be guaranteed there.

