ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരനെ പിതാവും രണ്ടാം ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി (Lucknow Child Murder). ലഖ്‌നൗവിലെ ചൗക്ക് മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട അർണവ് എന്ന നാല് വയസ്സുകാരന്റെ പിതാവ് ഭീഷ്മ ഖർബന്ധ (35), രണ്ടാം ഭാര്യ രാഗിണി (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ അമ്മ ഏതാനും വർഷങ്ങൾക്ക് മുൻപ് അസുഖം ബാധിച്ച് മരിച്ചിരുന്നു. മാർച്ച് 12-ന് കുട്ടി മരിച്ച വിവരം ഭീഷ്മ തന്നെയാണ് ഉന്നാവോയിലുള്ള കുട്ടിയുടെ അമ്മൂമ്മയെ അറിയിച്ചത്. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ മൃതദേഹം വീടിന്റെ വരാന്തയിൽ കിടത്തിയ നിലയിലായിരുന്നു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും കരുവാളിച്ച മുറിവുകളും കണ്ടെത്തി. പാദങ്ങളിൽ പൊള്ളലേറ്റ അടയാളങ്ങളും ഉണ്ടായിരുന്നു. സ്വത്തുതർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുട്ടിയുടെ അമ്മൂമ്മ പരാതിപ്പെട്ടു.
കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചൂൽ, വൈപ്പർ, കത്തി, ബെൽറ്റ്, സ്കെയിൽ, കയർ എന്നിവ പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. നെഹ്‌റു യുവകേന്ദ്രയ്ക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. കുട്ടിയെ അതിക്രൂരമായാണ് ഇവർ ഉപദ്രവിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Summary: In a horrifying incident in Lucknow’s Chowk area, a 4-year-old boy named Arnav was allegedly beaten to death by his father, Bhishma Kharbanda, and stepmother, Ragini. The crime was discovered after the child’s maternal grandmother filed a police complaint noticing severe bruises and burn marks on the boy’s body.

