ടെഹ്റാൻ: ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമനേയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റു. എന്നാൽ ഈ അധികാരക്കൈമാറ്റം വലിയ വിവാദങ്ങൾക്കും ആഭ്യന്തര തർക്കങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.(Khamenei’s Didn’t Want Mojtaba To Be Iran’s Supreme Leader, Report)
അലി ഖമേനി തന്റെ വിൽപ്പത്രത്തിൽ മകൻ മൊജ്താബയെ പിൻഗാമിയായി പരിഗണിക്കരുതെന്ന് വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള നാഷണൽ യൂണിയൻ ഫോർ ഡെമോക്രസിയുടെ ഗവേഷണ ഡയറക്ടർ ഖോസ്രോ ഇസ്ഫഹാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിതാവിന്റെ പേരല്ലാതെ മൊജ്താബയ്ക്ക് ഭരണപരമായ മറ്റ് കഴിവുകളില്ലെന്നും അദ്ദേഹം വിമർശിച്ചു.
മാർച്ച് 8-നാണ് മൊജ്താബയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. മുതിർന്ന രാഷ്ട്രീയ-മത നേതാക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പ്രഖ്യാപനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മൊജ്താബയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

