പട്ന: ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച അദ്ദേഹം രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ നിന്ന് ഒഴിവുവരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.(Nitish Kumar to be nominated to Rajya Sabha ?)
നിതീഷ് കുമാർ ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് പിന്നാലെ ബിജെപി ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനോ അല്ലെങ്കിൽ ജെഡിയുവിന്റെ നിർണ്ണായക പദവി ഏൽപ്പിക്കാനോ സാധ്യതയുണ്ട്. പാരമ്പര്യ രാഷ്ട്രീയത്തിന് എന്നും എതിരായിരുന്ന നിതീഷ് കുമാറിന്റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

