കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ സിറ്റിങ് സീറ്റുകൾ നിലനിർത്താൻ കരുത്തുറ്റ നീക്കവുമായി സി.പി.എം (CPM Ernakulam Candidate List 2026). വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലയിലെ അഞ്ച് സിറ്റിങ് എം.എൽ.എമാരെയും വീണ്ടും മത്സരിപ്പിക്കാൻ പ്രാഥമിക ധാരണയായി. മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ള അഞ്ച് നേതാക്കളാണ് വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്.
പി. രാജീവ് (കളമശ്ശേരി)
കെ.ജെ. മാക്‌സി (കൊച്ചി)
കെ.എൻ. ഉണ്ണികൃഷ്ണൻ (വൈപ്പിൻ)
പി.വി. ശ്രീനിജൻ (കുന്നത്തുനാട്)
ആന്റണി ജോൺ (കോതമംഗലം)
അതേസമയം , കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ സി.പി.എം വലിയ പ്രാധാന്യമാണ് നൽകുന്നത്.
മുൻ എം.എൽ.എ ആയ സ്വരാജിനെ തന്നെയാണ് മണ്ഡലത്തിൽ പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ സ്വരാജിനെ ജില്ലയ്ക്ക് പുറത്തുള്ള സീറ്റുകളിലേക്ക് പാർട്ടി ആലോചിക്കുന്നുണ്ടെങ്കിൽ പകരം എം. അനിൽ കുമാർ (മുൻ മേയർ), കെ.എസ്. അരുൺ കുമാർ എന്നിവരുടെ പേരുകളും നിർദ്ദേശിച്ചിട്ടുണ്ട്.
പെരുമ്പാവൂർ സീറ്റ് ഇത്തവണ കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നു. എന്നാൽ പിറവം, ആലുവ, തൃക്കാക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് നിലവിൽ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെയാകും അന്തിമ പട്ടിക പുറത്തിറങ്ങുക.
Story Summary: CPM Ernakulam District Secretariat has decided to field all five sitting MLAs, including Minister P. Rajeev, for the upcoming Assembly elections. For the Thrippunithura constituency, the party is considering M. Swaraj, M. Anilkumar, and K.S. Arunkumar. Additionally, there is a demand within the district leadership to take over the Perumbavoor seat.

