കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന് പിന്നാലെ നഗരത്തിലെ മുഴുവൻ കോർപ്പറേഷൻ കെട്ടിടങ്ങളിലും അടിയന്തര പരിശോധന നടത്താൻ തീരുമാനം. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.(Building collapse disaster at Kozhikode, All buildings will be inspected, council meeting today)
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കാലപ്പഴക്കമുള്ള 16 കെട്ടിടങ്ങളിൽ നിലവിൽ പരിശോധന പുരോഗമിക്കുകയാണ്. ഇതിൽ രണ്ട് കെട്ടിടങ്ങൾ അത്യന്തം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
വലിയങ്ങാടി അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ന് കോർപ്പറേഷൻ കൗൺസിലിന് സമർപ്പിക്കും. അപകടകാരണവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം ചേരുന്നുണ്ട്.

