ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്നുണ്ടായ ഇന്ധന വിതരണ പ്രതിസന്ധികൾക്ക് പരിഹാരമായി, ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുടെ കരുതല് ശേഖരം വർധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. രാജ്യത്തിന്റെ ഒരു മാസത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പാകത്തിലുള്ള വലിയൊരു കരുതൽ ശേഖരം നിർമ്മിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.(India Energy Security, India Plans Massive Expansion of Strategic Energy Reserves)
ഒരു മാസത്തെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഇന്ധന സംഭരണശേഷി ഉറപ്പാക്കുക. സംഭരണ കേന്ദ്രങ്ങൾ എവിടെയായിരിക്കണം, എത്രത്തോളം ഭൂഗർഭ സംഭരണികൾ ആവശ്യമാണ് തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ ഇന്ത്യാ ഗവൺമെന്റ് പ്രത്യേക സമിതിയെ നിയോഗിച്ചു. വരും അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ശേഷി 120 ദശലക്ഷം ബാരലായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
എൽപിജി, എൽഎൻജി എന്നിവയുടെ സംഭരണം ഏറെ സങ്കീർണ്ണമാണ്. എൽപിജി മർദ്ദമേറിയ സാഹചര്യത്തിലും എൽഎൻജി അതിശൈത്യത്തിലും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉയർന്ന ചിലവുമാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത്. നിലവിൽ ഇന്ത്യയുടെ എൽപിജി സംഭരണ ശേഷി വെറും രണ്ട് ദിവസത്തെ ഉപയോഗത്തിന് മാത്രമേ തികയൂ. ഗ്യാസ് സംഭരണത്തിനായി പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ടെർമിനൽ ഓപ്പറേറ്റർമാരോട് സർക്കാർ ഇതിനകം നിർദ്ദേശിച്ചിട്ടുണ്ട്.
ഇറാൻ പ്രതിസന്ധി രൂക്ഷമായ സമയത്ത് ഇന്ധന വിതരണത്തിൽ ഇന്ത്യയ്ക്ക് കടുത്ത റേഷനിംഗ് ഏർപ്പെടുത്തേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ ഊർജ്ജ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നത്. ജപ്പാനുമായി ചേർന്ന് എൽഎൻജി ശേഖരണത്തിൽ സഹകരിക്കാൻ ഇന്ത്യ ആലോചിക്കുന്നുണ്ട്.
Story Summary
India is planning a massive expansion of its strategic energy reserves for crude oil, LPG, and LNG to ensure at least a month’s worth of domestic demand, aiming to prevent supply shocks like those triggered by Middle Eastern conflicts. The government has set up a dedicated committee to oversee the construction of underground and surface storage, marking an ambitious shift toward long-term energy security.

