ചെന്നൈ: എഐഎഡിഎംകെയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വി.കെ. ശശികല (V.K. Sasikala New Party). ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് രാമനാഥപുരത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം. പാർട്ടിയുടെ പേര് ഉടൻ വെളിപ്പെടുത്തുമെന്ന് അവർ അറിയിച്ചു. എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പതാകയായിരിക്കും പുതിയ പാർട്ടിയുടേത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 40 മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്താനാണ് ശശികല ലക്ഷ്യമിടുന്നത്.
അതേസമയം , അഴിമതിക്കേസിലെ ശിക്ഷയെത്തുടർന്ന് 2027 ജനുവരി 27 വരെ ശശികലയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപരമായ അയോഗ്യതയുണ്ട്. എങ്കിലും പാർട്ടിയെ നയിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ ഇടപെടാനാണ് അവരുടെ തീരുമാനം.
എഐഎഡിഎംകെയിൽ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ ശശികലയുടെ പുതിയ നീക്കം ആരുടെ വോട്ടുകളെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ജയലളിതയുടെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ടാണ് ശശികല പുതിയ സംഘടനയുമായി മുന്നിട്ടിറങ്ങുന്നത്.
Story Summary: V.K. Sasikala announced her new political party on Jayalalithaa’s birth anniversary in Ramanathapuram. The party flag will feature MGR, Annadurai, and Jayalalithaa. Despite her disqualification from contesting elections until January 2027, Sasikala plans to field candidates in 40 constituencies for the upcoming assembly elections.

