നൈജീരിയയിലെ ലാഗോസിൽ നിന്ന് എൺപത് യാത്രക്കാരുമായി പറന്നുയർന്ന അരിക് എയറിന്റെ ബോയിംഗ് 737 വിമാനം എൻജിൻ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ബെനിനിൽ അടിയന്തരമായി ഇറക്കി (Boeing 737 Emergency Landing). വിമാനം ആകാശത്ത് വെച്ച് പെട്ടെന്ന് കൂപ്പുകുത്തിയെന്നും ഇടത് ഭാഗത്തെ എൻജിനിൽ നിന്ന് വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും പരിഭ്രാന്തരായ യാത്രക്കാർ വെളിപ്പെടുത്തി. എൻജിന്റെ ഉള്ളിലെ വയറുകളും പൈപ്പുകളും പുറത്തേക്ക് തെറിച്ച നിലയിലായിരുന്നു വിമാനം റൺവേയിൽ തൊട്ടത്.
അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. സംഭവത്തിൽ നൈജീരിയയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ അരിക് എയർ ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും എല്ലാവർക്കും പകരമുള്ള യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.
Thank you lord for hearing our cries, we boarded an Arik Air flight from Lagos to Port Harcourt and i dont really knew what happened our engine made a disturbing sound and failed the pilot had to make an emergency landing in Benin. pic.twitter.com/5e03wyX54w
— E50 exchange (@E50EXCHANGE) February 11, 2026
Summary: A Boeing 737 aircraft with 80 passengers made an emergency landing in Benin after its engine exploded mid-air.



