കരക്കാസ് :വെനിസ്വേലയുടെ വടക്കൻ തീരപ്രദേശങ്ങളിൽ ഉണ്ടായ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ വലിയ നാശനഷ്ടങ്ങൾക്ക് കാരണമായി. യാരകുയി സംസ്ഥാനത്തെ സാൻ ഫിലിപ്പിക്ക് സമീപം അനുഭവപ്പെട്ട 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ, 40 സെക്കൻഡിനുള്ളിൽ യുമാറിന് സമീപം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. കഴിഞ്ഞ 125 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് അധികൃതർ അറിയിച്ചു. ആയിരങ്ങൾ മരിച്ചതായും സംശയമുണ്ട്.(Venezuela earthquake, Venezuela Declares State of Emergency After Massive Earthquakes and US Offers Aid)
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കരീബിയൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മരണസംഖ്യയെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും, മേഖലയിൽ വ്യാപകമായ നാശമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. വെനിസ്വേലൻ ജനതയ്ക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട ഫെഡറൽ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകി. അമേരിക്ക വെനിസ്വേലയുടെ ഉറ്റ സുഹൃത്താണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വേഗത്തിൽ ഇടപെടാൻ തയ്യാറാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
Story Summary
Powerful twin earthquakes measuring 7.2 and 7.5 magnitude struck Venezuela’s northern coast, leading the acting president to declare a national state of emergency. U.S. President Donald Trump has pledged immediate support, ordering federal agencies to mobilize resources to assist the country in the wake of the disaster.

