ബീജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം തായ്‌വാൻ വിഷയമാണെന്നും, ഇതിൽ പിഴവ് സംഭവിച്ചാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ മുന്നറിയിപ്പ് (Trump Xi Jinping Summit Beijing). ഒൻപത് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായ ട്രംപുമായി ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി തന്റെ നിലപാട് വ്യക്തമാക്കിയത്.
രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ തായ്‌വാൻ വിഷയമാണ് ഏറ്റവും പ്രധാനമെന്ന് ഷി ജിൻപിംഗ് ഊന്നിപ്പറഞ്ഞു. തായ്‌വാന്റെ പരമാധികാരത്തെ ചൊല്ലി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തുന്ന കർശന നിലപാട് അദ്ദേഹം ആവർത്തിച്ചു. അതേസമയം, വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കില്ലെന്നും ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള പ്രതിസന്ധികൾക്കിടയിൽ ഇരുരാജ്യങ്ങളും പങ്കാളികളായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ട്രംപ് ഭരണകൂടം തായ്‌വാന് 11.1 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ചൈനയുടെ സഹായം ട്രംപ് തേടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പകരമായി തായ്‌വാൻ വിഷയത്തിൽ ചൈന ചില വിട്ടുവീഴ്ചകൾ പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിൾ മേധാവി ടിം കുക്ക്, എലോൺ മസ്ക് തുടങ്ങിയ പ്രമുഖ യുഎസ് ബിസിനസ്സ് പ്രതിനിധികളും ട്രംപിനൊപ്പമുണ്ട്. വ്യാപാര രംഗത്തെ മഞ്ഞുരുകലിന്റെ ഭാഗമായി ബോയിംഗ് വിമാനങ്ങൾ, സോയാബീൻ തുടങ്ങിയവയുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളും സന്ദർശനത്തിൽ ചർച്ചയാകും.
Summary: Chinese President Xi Jinping warned Donald Trump during their Beijing summit that the “Taiwan question” is the most critical issue in US-China relations, stating that mishandling it could lead to conflict. While praising trade progress and cautioning that “there are no winners in a trade war,” Xi emphasized China’s sovereignty over Taiwan. The leaders also discussed the Iran war, global energy security, and potential deals on US exports like Boeing aircraft and agricultural products.

