വാഷിംഗ്ടൺ: നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായകമായ ഒരു താൽക്കാലിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Russia Ukraine Ceasefire 2026). റഷ്യയിലെ ‘വിക്ടറി ഡേ’ ആഘോഷങ്ങളോടനുബന്ധിച്ച് മെയ് 9 ശനിയാഴ്ച മുതൽ മെയ് 11 തിങ്കളാഴ്ച വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.
വെടിനിർത്തലിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ആയിരം തടവുകാരെ വീതം പരസ്പരം കൈമാറുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. താൻ നേരിട്ട് നടത്തിയ അഭ്യർത്ഥന മാനിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയും ഈ താൽക്കാലിക സമാധാന നീക്കത്തിന് സമ്മതിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.
ഈ വെടിനിർത്തൽ ദീർഘകാലമായി തുടരുന്ന യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് കൂട്ടിചേർത്തു.റഷ്യൻ മണ്ണിൽ രണ്ടാം ലോകമഹായുദ്ധ വിജയം ആഘോഷിക്കുന്ന വിക്ടറി ഡേ (മെയ് 9) ചടങ്ങുകൾക്ക് ഉക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ ഭീഷണി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള പുതിയ നീക്കം.
ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരെ തിരികെ എത്തിക്കുന്നതിൽ മുൻഗണന നൽകുമെന്നും ഇതിനായി ടീമിനെ സജ്ജമാക്കിയതായും അദ്ദേഹം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Story Summary: US President Donald Trump announced a three-day ceasefire between Russia and Ukraine from May 9 to May 11, 2026. Brokered by the US, the deal includes a suspension of all kinetic activity and an exchange of 1,000 prisoners from each side. Trump expressed hope that this temporary truce, coinciding with Russia’s Victory Day, marks the “beginning of the end” of the four-year-long conflict.

