യോള: വടക്കുകിഴക്കൻ നൈജീരിയയിലെ അഡമാവ സംസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ കുറഞ്ഞത് 29 പേർ കൊല്ലപ്പെട്ടു. ഗോംബി തദ്ദേശ ഭരണ പ്രദേശത്തെ ഗുയാകു ഗ്രാമത്തിലാണ് സംഭവം (Nigeria Adamawa IS Attack). ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഞായറാഴ്ച വൈകിട്ടാണ് തോക്കുധാരികളായ ഭീകരർ ഗ്രാമത്തിൽ അതിക്രമിച്ചു കയറിയത്. ഗ്രാമത്തിലെ ഫുട്ബോൾ മൈതാനത്ത് ഒത്തുകൂടിയവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വീടുകളും ആരാധനാലയങ്ങളും മോട്ടോർ സൈക്കിളുകളും അവർ അഗ്നിക്കിരയാക്കി. മണിക്കൂറുകളോളം ആക്രമണം നീണ്ടുനിന്നു. അഡമാവ ഗവർണർ അഹമ്മദു ഉമറു ഫിന്തിരി പ്രദേശം സന്ദർശിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ ക്രൂരത മനുഷ്യത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്നീ ഭീകരസംഘടനകൾ വർഷങ്ങളായി ഈ മേഖലയിൽ സമാധാനാന്തരീക്ഷം തകർക്കുന്നുണ്ട്. 2009-ൽ തുടങ്ങിയ കലാപങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന ഭയത്താൽ ഗുയാകു ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ അടുത്ത ജനുവരിയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണികൾ വർദ്ധിക്കുന്നത്.
Summary: At least 29 people were killed in a brutal attack by Islamic State (IS) gunmen in Guyaku village, Adamawa state, Nigeria. The militants opened fire on a football field and burned down homes and places of worship. Governor Ahmadu Umaru Fintiri condemned the “tragic and unacceptable” incident, as many residents fled in fear. The attack comes amid rising insecurity ahead of Nigeria’s general elections scheduled for January 2027.

