Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala
HomeWorldഒരു രാജ്യത്തിന്റെ രക്ഷകനായി മാറിയ എലി ! ചരിത്രത്തിൽ ആദ്യമായി ഗോൾഡ്...

ഒരു രാജ്യത്തിന്റെ രക്ഷകനായി മാറിയ എലി ! ചരിത്രത്തിൽ ആദ്യമായി ഗോൾഡ് മെഡൽ നേടിയ എലി; അറിയാം കംബോഡിയക്കാരുടെ ജീവൻ രക്ഷിച്ച ‘മഗാവ’ എന്ന എലിയെ കുറിച്ച് | Magawa

🎙️ Latest Podcast

മണ്ണിനടിയിൽ കുഴിച്ചിടുന്ന ബോംബുകളാണ് മൈലുകൾ അഥവാ കുഴിബോംബുകൾ. മണ്ണിനടിയിൽ കുഴിച്ചിട്ട മൈലുകളിൽ ചവിട്ടിയാൽ മതി കഥ കഴിഞ്ഞു. മൈലുകളിൽ ചവിട്ടിയതിനു ശേഷം കാലെടുത്താൽ ഉടനെ അവ പൊട്ടിത്തെറിക്കും, പിന്നെ പറയണ്ടല്ലോ ഒരു പൊടി പോലുമില്ലാതേ മനുഷ്യ ശരീരം ചിന്നഭിന്നമാകും. അങ്ങനെയെങ്കിൽ ഒരു രാജ്യം ഒട്ടാകെ മൈനുകൾ കൊണ്ട് നിറഞ്ഞതാണെങ്കിലോ? കംബോഡിയ എന്ന ചെറു രാജ്യത്താണ് എങ്ങോട്ടു കാലെടുത്തു വച്ചാലും മൈനുകൾ ഉള്ളത്. കുഴിബോംബുകൾക്ക് ഏറെ പ്രസിദ്ധമാണ് കംബോഡിയ. രാജ്യത്ത് ഉടനീളം കുഴിച്ചിട്ടിരിക്കുന്നത് ലക്ഷകണക്കിന് കുഴിബോംബുകളായിരുന്നു. കംബോഡിയയെ ഒന്നിന് പിറകെ ഒന്നായി പിടിച്ചു കുലുക്കിയ യുദ്ധങ്ങളുടെ അനന്തരഫലമാണ് ആ മണ്ണിൽ നിറഞ്ഞ് കുഴിബോംബുകൾ. 65,000 തിലധികം മനുഷ്യരാണ് കുഴിബോംബുകൾ പൊട്ടി മരിച്ചത്.

മൈനുകൾ നീക്കം ചെയ്യുവാൻ പല മാർഗ്ഗങ്ങൾ സ്വീകരിച്ചുവെങ്കിലും പരാജയം മാത്രമായിരുന്നു ഫലം. ഒരു ഘട്ടത്തിൽ നായകളെ മൈനുകൾ കണ്ടെത്തുവാൻ ഉപയോഗിക്കുന്നു. നായകൾ കൃത്യമായി മൈനുകൾ മണത്തു കണ്ടുപിടിച്ചു, എന്നാൽ പലപ്പോഴും നായകൾ മൈനുകളിൽ അറിയാതെ ചവിട്ടും. അതോടെ നായകളുടെ കാര്യം പറയണ്ടല്ലോ, നായകളും ചിന്നഭിന്നമായി. ഭാരമുള്ള ജീവികളെ കൊണ്ട് മൈനുകൾ കണ്ടെത്തുക എന്നത് ശാശ്വത പരിഹാരമല്ല എന്ന് കംബോഡിയയിലെ സർക്കാർ തിരിച്ചറിയുന്നു. അപ്പോൾ അധികം ഭാരം ഇല്ലാത്ത ജീവികളെ വേണം മൈനുകൾ കണ്ടെത്തുവാൻ ഉപയോഗിക്കാൻ. ഒടുവിൽ മൈനുകൾ കണ്ടെത്തുവാൻ അവർ തിരഞ്ഞെടുത്തതോ ഒരു എലിയെ.

ഇന്ന് കമ്പോഡിയയിലെ ജനങ്ങൾക്ക് ഭയക്കാതെ ഉറങ്ങാൻ സാധിക്കുന്നു എങ്കിൽ അതിന്റെ പ്രധാന കാരണം മഗവ (Magawa) എന്ന എലിയാണ്. ടാൻസാനിയയിൽ ജനിച്ച ആഫ്രിക്കൻ ഭീമൻ സഞ്ചി എലിയാണ് മഗവ. വളരെ ശ്രദ്ധയേറിയ പരിശീലനങ്ങൾ കൊണ്ട് ലാൻഡ് മൈനുകൾ തിരിച്ചറിയാനും അവ കൈകാര്യം ചെയ്യുന്ന മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാനും മിടുക്കനായിരുന്നു മഗവ. കുഴിച്ചെടുക്കുന്ന മൈനുകൾ സുരക്ഷിതമായി നീക്കം ചെയ്യാനും മഗവ സഹായിച്ചിരുന്നു.

വെറും നാലു വർഷത്തിനുള്ളിൽ 2.4 ദശലക്ഷം ചതുരശ്ര അടിയിലധികം ഭൂമി വെട്ടിമാറ്റാൻ മഗവ സഹായിച്ചു. 71 കുഴിബോംബുകളും 38 പൊട്ടാത്ത വെടിക്കോപ്പുകളുമാണ് ഈ കുഞ്ഞൻ എലി കണ്ടെത്തിയത്. കംബോഡിയയിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി തീർത്ത മൈനുകളെ നീക്കം ചെയുവാൻ മഗവ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന മൃഗ ബഹുമതിയായ പിഡിഎസ്എ ഗോൾഡ് മെഡൽ (PDSA Gold Medal) 2020 ൽ മഗാവയെ തേടിയെത്തി. വളരെ കൃത്യമായ മൈനുകൾ കണ്ടെത്തി ധാരാളം ജീവനുകളാണ് മഗവ രക്ഷിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് മൈനുകൾ കണ്ടെത്തുവാൻ എലികളെ ഉപയോഗിക്കുന്നത്? ഈ ആശയത്തിന്റെ പ്രധാന കാരണം എലികളുടെ വേഗതയാണ്.

2014-ൽ ടാൻസാനിയയിലാണ് മഗാവയുടെ ജനനം. ബോംബുകൾ മണത്തു കണ്ടെത്തുവാൻ കൃത്യമായ പരിശീലനം കിട്ടിയ മഗാവ 2016 ലാണ് കംബോഡിയയിൽ എത്തുന്നത്. മണം പിടിക്കാനുള്ള എലികളുടെ കഴിവ് തന്നെയാണ് മഗാവയെ മൈനുകൾ കണ്ടെത്തുവാൻ സഹായിച്ചത്. കാഴ്ചമോശമാണെങ്കിലും മണം പിടിക്കുന്നതിനുള്ള കഴിവ് ഏറെയാണ് ഇവയ്ക്ക്. മൈൻ കണ്ടെത്തുമ്പോൾ, അവ അതിന് മുകളിൽ ലഘുവായി മാന്തികുഴിയുണ്ടാക്കുകയും, അവർ കണ്ടെത്തിയ കാര്യം കൈകാര്യം ചെയ്യുന്നയാൾക്ക് സൂചന നൽകുകയും ചെയ്യുന്നു. മൈനുകൾ കണ്ടെത്തി കഴിഞ്ഞാൽ മഗാവക്ക് പ്രതിഫലമായി നൽകുന്നത് ഒരു പഴമാണ്.

ചെറു ജീവി എന്ന് വിളിച്ച് പലരും കൊച്ചാക്കുന്ന ഒന്നാണ് എലി. ആ എലിയാണ് നിരവധി മനുഷ്യരുടെ ജീവൻ കമ്പോഡിയയിൽ രക്ഷിച്ചത്. ഒരു ജീവിയും ചെറുതല്ല. എല്ലാവർക്കും അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മനുഷ്യരും നായകളും മുട്ട് കുത്തിയിടത്താണ് ഒരു കുഞ്ഞൻ എലി ഒരു രാജ്യത്തെ തന്നെ രക്ഷിച്ചത്. പ്രായാധിക്യം കാരണം 2021 ജൂണിൽ മഗവ വിരമിച്ചു. 2022 ജനുവരിയിൽ എട്ടാം വയസ്സിൽ മഗവ ലോകത്തോട് വിട പറഞ്ഞു. അങ്ങനെ ഒരു രാജ്യത്തെ രക്ഷിച്ച എലിയുടെ വീരഗാഥക്ക് വിരാമമായി.

Summary: Magawa, an African giant pouched rat, became a national hero in Cambodia by saving countless lives from landmines. Unlike heavy sniffer dogs that often triggered explosions, Magawa’s lightweight frame and exceptional sense of smell allowed him to detect over 70 landmines and 38 unexploded ordnance safely. In 2020, he was awarded the PDSA Gold Medal, the highest civilian honor for animal bravery in the UK. After retiring in 2021 due to old age, Magawa passed away in January 2022, leaving behind a remarkable legacy of heroism.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.