ബെയ്റൂട്ട്: ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ ലെബനനിലെ 11 നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് അടിയന്തരമായി ഒഴിഞ്ഞുപോകാണമെന്ന് നിർദ്ദേശം നൽകി ഇസ്രായേൽ സൈന്യം (Israel Lebanon Evacuation Order). വീടുകളിൽ നിന്ന് മാറി കുറഞ്ഞത് 1,000 മീറ്റർ (3,300 അടി) ദൂരത്തുള്ള തുറസ്സായ സ്ഥലങ്ങളിലേക്ക് നീങ്ങാനാണ് ഞായറാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്.
നിലവിലുള്ള വെടിനിർത്തൽ കരാർ ഹിസ്ബുള്ള ലംഘിച്ചതായി ആരോപിച്ചാണ് ഇസ്രായേൽ സൈന്യം പുതിയ നീക്കം ആരംഭിച്ചത്. ഹിസ്ബുള്ള പോരാളികൾക്കോ അവരുടെ സൈനിക കേന്ദ്രങ്ങൾക്കോ അടുത്ത് നിൽക്കുന്നവർ അപകടത്തിലാകുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.
ദക്ഷിണ ലെബനന്റെ ഒരു ഭാഗം ഇസ്രായേൽ സൈന്യം നിലവിൽ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ താവളങ്ങളാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർക്കുന്നുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള, ഇസ്രായേൽ സൈനികർക്ക് നേരെയും വടക്കൻ ഇസ്രായേലിലും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. മേഖലയിൽ ഇറാനുമായി നിലനിൽക്കുന്ന വലിയ യുദ്ധസാഹചര്യത്തിന്റെ ഭാഗമായാണ് ലെബനൻ അതിർത്തിയിലും സംഘർഷം മുറുകുന്നത്.
ദക്ഷിണ ലെബനനിലെ സാധാരണക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ മുന്നറിയിപ്പെങ്കിലും, തുടർച്ചയായ കുടിയൊഴിപ്പിക്കലുകൾ മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: The Israeli military has issued an urgent evacuation warning to residents of 11 towns and villages in southern Lebanon, instructing them to move at least 1,000 meters away to open areas. Israel claims the operation is a response to Hezbollah’s violation of a ceasefire agreement. While Israeli troops occupy parts of southern Lebanon and destroy alleged Hezbollah infrastructure, the militant group continues drone and rocket attacks on Israeli positions. This escalation is part of the broader regional tensions involving the ongoing war with Iran.

