ബെയ്റൂട്ട്: വെടിനിർത്തൽ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Israel Lebanon Conflict). ആക്രമണത്തിന് മുന്നോടിയായി തെക്കൻ ലെബനനിലെ ഒമ്പത് ഗ്രാമങ്ങളിലെ താമസക്കാരോട് അടിയന്തരമായി ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
ലെബനനിലെ ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, കഫർ ദജാളിൽ ഒരു കാറിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് പേർ മരിച്ചു. ല്വൈസെ ഗ്രാമത്തിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഷൗക്കിൻ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളെയും അംഗങ്ങളെയും ലക്ഷ്യമിട്ട് ഏകദേശം 50 വ്യോമാക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി.
തീരദേശ ഗ്രാമമായ ബയാദിലെ ഒരു വീടിനുള്ളിൽ തമ്പടിച്ചിരുന്ന ഇസ്രയേൽ സൈനികർക്ക് നേരെ ശനിയാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു. ഏപ്രിൽ 17 മുതൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും ഇരുവിഭാഗവും ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്.
1948 മുതൽ ഔദ്യോഗികമായി യുദ്ധത്തിലുള്ള ഇരുരാജ്യങ്ങളും തമ്മിൽ വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ആദ്യ ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 17-ന് പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തൽ പിന്നീട് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ ഈ സമയപരിധിക്കുള്ളിലും അതിർത്തിയിൽ ആക്രമണങ്ങൾ തുടരുകയാണ്.
Story Summary: At least seven people were killed in Israeli airstrikes in southern Lebanon on Saturday despite an ongoing ceasefire. The strikes targeted several villages including Kafr Dajal, Lwaizeh, and Shoukin after the Israeli military issued evacuation orders for nine southern villages. Meanwhile, Hezbollah claimed to have launched a drone attack on Israeli soldiers stationed in Bayada. Although a ceasefire has been in place since April 17, frequent clashes continue between both sides.

