HomeEditors Pick77-ാം റിപ്പബ്ലിക് ദിനം: യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി; കർത്തവ്യപഥിൽ വിസ്മയമായി പരേഡ്,...

77-ാം റിപ്പബ്ലിക് ദിനം: യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി; കർത്തവ്യപഥിൽ വിസ്മയമായി പരേഡ്, സൈനിക ശക്തി തുറന്ന് കാട്ടി ആഘോഷങ്ങൾ, തിളങ്ങി ഓപ്പറേഷൻ സിന്ദൂർ | 77th Republic Day

ന്യൂഡൽഹി: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദേശീയ യുദ്ധസ്മാരകത്തിൽ തുടക്കമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും സേനാ മേധാവികൾക്കുമൊപ്പമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരരക്തസാക്ഷികൾക്ക് പുഷ്പചക്രമർപ്പിച്ചു.(77th Republic Day, PM Modi pays tributes at War Memorial, begins celebrations)

സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വായുസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. യുദ്ധസ്മാരകത്തിലെ ഡിജിറ്റൽ ഡയറിയിൽ റിപ്പബ്ലിക് ദിന സന്ദേശം രേഖപ്പെടുത്തിയ ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിലെത്തിയത്.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുടെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയത്. കർത്തവ്യപഥിൽ സൈനിക-സാംസ്കാരിക പരേഡ് നടന്നു. കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതയും വാട്ടർ മെട്രോയും പ്രമേയമാക്കിയ ടാബ്ലോ ഉൾപ്പെടെ 30 നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലും തന്റെ തനതായ ‘തലപ്പാവ്’ ശൈലി പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും കലർന്ന, സ്വർണ്ണവർണ്ണത്തിലുള്ള ഡിസൈനുകളോട് കൂടിയ രാജസ്ഥാനി ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്. രാജ്യത്തിന്റെ വൈവിധ്യത്തെയും കരുത്തിനെയും പ്രതിനിധീകരിക്കുന്ന ഈ തലപ്പാവ് കാണികളുടെയും മാധ്യമങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

രാജസ്ഥാനി ടൈ-ആൻഡ്-ഡൈ കലയിൽ തീർത്ത മൾട്ടി-കളർ സഫ. ഇതിന് തോളിലൂടെ നീട്ടിയിട്ട ഒരു വലിയ വാലുണ്ട്. ഡാർക്ക് നേവി ബ്ലൂ കുർത്തയും വെള്ള പൈജാമയും, അതിന് മുകളിൽ ഇളം നീല നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും. 2014-ൽ അധികാരമേറ്റത് മുതൽ ദേശീയ ദിനങ്ങളിൽ വ്യത്യസ്തമായ പ്രാദേശിക തലപ്പാവുകൾ ധരിക്കുന്നത് മോദിയുടെ പതിവാണ്.

ഇത്തവണത്തെ പരേഡിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പ്രദർശനം ‘ഓപ്പറേഷൻ സിന്ദൂർ’ ആധാരമാക്കിയുള്ളതായിരുന്നു. കഴിഞ്ഞ വർഷം ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം നടത്തിയ നിർണ്ണായക നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇതിൽ പങ്കെടുത്ത റാഫേൽ യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈലുകൾ, എസ്-400 മിസൈൽ പ്രതിരോധ സംവിധാനം എന്നിവയുടെ മാതൃകകൾ പരേഡിൽ അണിനിരന്നു. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത ഏകോപനം വ്യക്തമാക്കുന്ന പ്രത്യേക ടാബ്ലോയും ശ്രദ്ധേയമായി.

ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ പ്രധാന തീം ആയിരുന്നു. ഇതിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ വിവിധ ആവിഷ്കാരങ്ങളും സാംസ്കാരിക കലാപരിപാടികളും കർത്തവ്യപഥിൽ അരങ്ങേറി.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...