ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചാമ്പ്യന്മാർ. ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്താണ് ആർ.സി.ബി കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 204 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർ.സി.ബി മറികടന്നു.(WPL 2026 Final, Smriti Mandhana, Georgia Voll’s Historic Partnership Sees RCB’s win)
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർ.സി.ബിക്ക് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തകർപ്പൻ പ്രകടനമാണ് അടിത്തറയായത്. 41 പന്തിൽ 87 റൺസ് എടുത്ത സ്മൃതി ടീമിന്റെ ടോപ് സ്കോററായി. സ്മൃതിക്കൊപ്പം ഉറച്ചുനിന്ന വോൾ 54 പന്തിൽ 79 റൺസ് നേടി വിജയത്തിനരികെ വരെ ടീമിനെ എത്തിച്ചു. വിജയത്തിന് തൊട്ടടുത്തെത്തിയപ്പോൾ മലയാളി താരം മിന്നുമണിയുടെ പന്തിലാണ് വോൾ പുറത്തായത്.
വനിതാ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യങ്ങളിലൊന്നാണ് ഫൈനലിൽ ആർ.സി.ബി മറികടന്നത്. ഡൽഹി ഉയർത്തിയ കനത്ത വെല്ലുവിളിയെ അക്ഷരാർത്ഥത്തിൽ തകർത്തെറിഞ്ഞ ആർ.സി.ബി താരങ്ങൾ അവിസ്മരണീയമായ വിജയമാണ് സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസിന്റെ ബോളിംഗ് നിരയെ സമ്മർദ്ദത്തിലാഴ്ത്തിയാണ് ബെംഗളൂരു താരങ്ങൾ ബാറ്റിംഗ് പൂർത്തിയാക്കിയത്.



