കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ച് 20 ലോക്‌സഭാ എംപിമാർ എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസഫ് പഠാൻ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ പാർട്ടിയിൽ പിളർപ്പ് ഉറപ്പായി. ഈ സാഹചര്യത്തിൽ, വിമത നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.(TMC Faces Internal Rebellion as MPs Join NDA Support)
‘അമിത് ഷാ വിളിച്ചപ്പോൾ ഡൽഹിയിലേക്ക് ഓടിയതാണോ യുസഫ് പഠാൻ? അൽപം ധൈര്യം കാണിക്കൂ. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഒരാളാണ് നിങ്ങൾ. ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ,’ എന്ന് മഹുവ എക്സിലൂടെ പരിഹസിച്ചു. ബിജെപിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർ എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടാൻ ധൈര്യം കാണിക്കണമെന്നും അവർ വെല്ലുവിളിച്ചു. 2024-ൽ ജനങ്ങൾ നൽകിയ വിധി എൻഡിഎയ്ക്ക് വേണ്ടിയായിരുന്നില്ലെന്ന് അവർ ഓർമ്മിപ്പിച്ചു.
കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് 20 എംപിമാർ മമത ബാനർജിക്കെതിരെ തിരിഞ്ഞത്. കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കൃത്യമായ ആസൂത്രണത്തോടെയാണ് വിമതരുടെ നീക്കം. പാർട്ടിയിലെ മൂന്നിൽ രണ്ട് എംപിമാർ ഒന്നിച്ചു മാറിയാൽ അയോഗ്യത ഉണ്ടാകില്ല എന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് ഇവർ പ്രത്യേക ബ്ലോക്കായി അംഗീകാരം തേടി സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. 28 എംപിമാരുള്ള ടിഎംസിയിൽ 20 പേർ വിമത പക്ഷത്തായതോടെ വിമതർക്ക് നിയമപരമായ പരിരക്ഷ ലഭിക്കുമെന്ന് ഉറപ്പായി.
Story Summary
A massive political crisis has hit the Trinamool Congress (TMC) as 20 of its 28 Lok Sabha MPs, including Yusuf Pathan, have declared support for the BJP-led NDA. Mahua Moitra has launched a scathing attack on the rebels, challenging them to resign and face fresh elections, while the rebels aim to leverage anti-defection law loopholes to form a separate legislative bloc.

