Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeNationalതമിഴ്നാട്ടിൽ 717 മദ്യശാലകൾക്ക് പൂട്ടിട്ട് മുഖ്യമന്ത്രി വിജയ്: ഏറ്റവും കൂടുതൽ മധുരൈയിൽ...

തമിഴ്നാട്ടിൽ 717 മദ്യശാലകൾക്ക് പൂട്ടിട്ട് മുഖ്യമന്ത്രി വിജയ്: ഏറ്റവും കൂടുതൽ മധുരൈയിൽ | Tamil Nadu Government

🎙️ Latest Podcast

ചെന്നൈ: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ ജനക്ഷേമകരമായ വലിയൊരു തീരുമാനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനസാന്ദ്രതയേറിയ മേഖലകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.(Tamil Nadu Government Orders Closure Of 717 TASMAC Outlets)

ഏറ്റവും കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടുന്നത് മധുരൈ മേഖലയിലാണ്. 281 എണ്ണമാണ് ഇവിടെ അടച്ചുപൂട്ടുന്നത്. ഇതിൽ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ (63). കോയമ്പത്തൂരിൽ 173 മദ്യശാലകൾ പൂട്ടും. തലസ്ഥാന നഗരത്തിൽ 99 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തൃച്ചി (84), സേലം (80) എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ കണക്കുകൾ.

തമിഴ്നാട് സർക്കാരിന് കീഴിലുള്ള ടാസ്മാക്ക് മൊത്തം 4,765 മദ്യശാലകളാണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. സർക്കാർ നടത്തിയ വിശദമായ സർവേയിൽ, നൂറുകണക്കിന് മദ്യശാലകൾ ആരാധനാലയങ്ങൾക്കും (276), വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (186), ബസ് സ്റ്റാൻഡുകൾക്കും (255) സമീപമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ഉയർന്നുവന്ന ശക്തമായ പ്രതിഷേധം പരിഗണിച്ചാണ് വിജയ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Story Summary

In a significant move to address public concerns, the newly formed TVK government in Tamil Nadu, led by Chief Minister Vijay, has ordered the closure of 717 TASMAC liquor outlets located within 500 meters of schools, religious sites, and densely populated residential areas. Madurai tops the list with 281 closures, followed by Coimbatore and Chennai. Additionally, the government has mandated that liquor outlets strictly verify the age of customers, prohibiting sales to anyone under 21.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.