മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി തീരുമാനിച്ചു. ഫെബ്രുവരി 4 മുതൽ 6 വരെ നടന്ന മൂന്ന് ദിവസത്തെ അവലോകന യോഗത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.(RBI MPC keeps repo rate unchanged at 5.25%)
ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയുടെ പലിശ നിരക്കായ ‘റിപ്പോ നിരക്ക്’ 5.25 ശതമാനമായി തുടരും. ധനനയ സമിതി ‘നിഷ്പക്ഷ നിലപാട്’ തുടരാൻ തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കർശന നിലപാടുകളിൽ നിന്ന് മാറി നിഷ്പക്ഷമായ സമീപനത്തിലേക്കുള്ള മാറ്റം വിപണിക്ക് ആശ്വാസകരമാണ്. സാധാരണക്കാരായ വായ്പക്കാർക്കും ബാങ്കിംഗ് മേഖലയ്ക്കും ഒരുപോലെ ആശ്വാസം നൽകുന്ന ഒന്നാണ് ഇത്.



