കൊൽക്കത്ത: കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു ഖേൽക്കറെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമ്മികത ചോദ്യം ചെയ്യാൻ ഇനി കോൺഗ്രസിന് യാതൊരു അവകാശവുമില്ലെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.(Rathan U Kelkar Appointment Controversy Mohammad Salim Slams Congress VD Satheesan Government)
ബി.ജെ.പിയെപ്പോലെ തന്നെ തങ്ങൾക്ക് രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെയാണ് കോൺഗ്രസിനും ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസും ബി.ജെ.പിയും പിന്തുടരുന്ന രാഷ്ട്രീയ രീതികൾ ഒന്നാണെന്ന് മുഹമ്മദ് സലീം ആരോപിച്ചു. ഇത്തരം ഉദ്യോഗസ്ഥ നിയമനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ സംബന്ധിച്ച് ജനങ്ങളിൽ വലിയ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഈ മാറ്റങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
CPIM West Bengal State Secretary Mohammad Salim heavily criticized the Congress government in Kerala for appointing former Chief Electoral Officer (CEO) Rathan Kelkar as the Secretary to Chief Minister V.D. Satheesan. Salim stated that Congress loses the moral ground to question BJP’s identical bureaucrat postings in Bengal, claiming both parties rely on politically loyal IAS-IPS lobbies.

