അയോധ്യ: രാമക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എട്ടുപേരുടെ വസതികളിൽ അയോധ്യ പോലീസ് ഞായറാഴ്ച റെയ്ഡ് നടത്തി. പ്രതികളുടെ വീടുകളിൽ ലോക്കൽ മജിസ്‌ട്രേറ്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ലവ് കുഷ് മിശ്ര, അവിനാഷ് ശുക്ല, രാമശങ്കർ യാദവ് എന്നിവരുൾപ്പെടെയുള്ള എട്ട് പേർ സംഭവത്തിൽ പിടിയിലായിട്ടുണ്ട്. ഇവരെ നേരത്തെ കോടതി ജൂൺ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ കൂടുതൽ ദിവസത്തെ പോലീസ് കസ്റ്റഡി അപേക്ഷിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Ram temple donation scam, Ayodhya police raid residences of eight accused in Ram temple donation embezzlement case)
ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകൾ എണ്ണുന്ന ചുമതലയിലുണ്ടായിരുന്നവരാണ് പിടിയിലായവർ. ഇതുവരെ 79.85 ലക്ഷം രൂപ പ്രതികളിൽ നിന്ന് കണ്ടെടുത്തു. യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്ത കോൺഗ്രസ്, ബിജെപി നേതാക്കൾ യഥാർത്ഥ രാമഭക്തരല്ലെന്നും ആരോപിച്ചു.
Story Summary
Ayodhya Police conducted raids on the residences of all eight individuals arrested in connection with the alleged embezzlement of Ram Temple donations. While investigations and fund recovery continue, the issue has escalated into a major political controversy, with opposition leaders—including those from the Congress, SP, and AAP—demanding a Supreme Court-monitored probe and criticizing the BJP government’s oversight regarding temple funds.

