ദ്രാസ്: പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏത് തരം സാഹസങ്ങൾക്കും ഊഹിക്കാവുന്നതിലും അപ്പുറമുള്ള മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിലെ ദ്രാസ് കാർഗിൽ യുദ്ധസ്മാരകത്തിൽ 27-ാമത് കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rajnath Singh Kargil Vijay Diwas Speech Pakistan PoK Warning)
പാകിസ്ഥാനുമായി ഇനി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കിയ പ്രതിരോധ മന്ത്രി, ഇനി ചർച്ചയുണ്ടായാൽ അത് ഇന്ത്യയുടെ അവിഭാജ്യ ഘടകവും പാകിസ്ഥാൻ അനധികൃതമായി കൈയേറി വെച്ചിരിക്കുന്നതുമായ പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്നും പറഞ്ഞു. പാകിസ്ഥാൻ ഭീകരവാദത്തെ അവരുടെ ഭരണകൂട നയത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. അവിടെ സൈന്യവും ഭീകരരും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിരിക്കുന്നു. ഭീകരവാദികളെയും അതിന് പിന്തുണ നൽകുന്ന സർക്കാരിനെയും ഇന്ത്യ ഇനി വേറെയായി കാണില്ലെന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ വഴി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യ ഇന്നൊവേഷനിലും സാങ്കേതികവിദ്യയിലും കപ്പലുകൾ രൂപകല്പന ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, പാകിസ്ഥാൻ നുഴഞ്ഞുകയറ്റത്തിലും ഭീകരവാദം രൂപകല്പന ചെയ്യുന്നതിലുമാണ് ശ്രദ്ധിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പരിഹസിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണികൾക്കെതിരെ ഇന്ത്യൻ സൈന്യം സർവ്വ സജ്ജമാണെന്നും കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ധീരജവാന്മാരുടെ ത്യാഗം വരുംതലമുറകൾക്ക് പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Addressing the nation on the 27th Kargil Vijay Diwas at the Dras War Memorial, Defence Minister Rajnath Singh issued a stern warning to Pakistan, stating any misadventure would invite an unimaginable response. He affirmed that India will hold no talks with Pakistan except on Pakistan-occupied Kashmir (PoK) and highlighted how Pakistan has integrated terrorism into its state policy.


