മലപ്പുറം: കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സി.ജെ.പിയുടെ സമരവിജയം മോദി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും ബി.ജെ.പിയുടെ തകർച്ചയുടെ ആരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു.(PK Kunhalikutty Slams Modi Govt Calls CJP Protest Victory Beginning Of BJP Decline)
യുവാക്കൾ തെളിയിച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് സർക്കാരിനെതിരെ വലിയൊരു പ്രക്ഷോഭം ഉരുണ്ടുകൂടുന്നു എന്ന് മനസ്സിലാക്കിയാണ് കേന്ദ്രം ഇപ്പോൾ മുട്ടുമടക്കിയത്. രണ്ടടി പിന്നോട്ടുപോയില്ലെങ്കിൽ പ്രക്ഷോഭം ആളിക്കത്തുമെന്ന് തിരിച്ചറിഞ്ഞാണ് സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകരുടെ പ്രശ്നങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച എന്നിവ ജനജീവിതത്തെ സങ്കീർണ്ണമാക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ജാതിയോ മതമോ പ്രാദേശിക വികാരങ്ങളോ ഇല്ലാതെ യുവാക്കൾ അതിശക്തമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് വിഷയത്തിലും പി.എം ശ്രീ പദ്ധതിയിലും എൽ.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങൾ തള്ളിക്കളയുമെന്നും വഖഫ് ബോർഡിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Story Summary
Minister P.K. Kunhalikutty described the Cockroach Janata Party (CJP) protest as the largest youth agitation in recent Indian history and a major blow to the Modi government. He stated that the government retreated fearing a massive nationwide uprising, while also noting that the youth responded rising above caste, religion, and regional lines against real socio-economic issues.


