ഭുവനേശ്വർ: മധ്യേഷ്യയിലെ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെ വെടിയേറ്റും ശത്രുതയെ അതിജീവിച്ചും നീങ്ങിയ ഭീമൻ എണ്ണക്കപ്പൽ ഒഡീഷയിലെ പാരാദീപ് തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേർന്നു. ഏകദേശം രണ്ട് ദശലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിലുമായി എത്തിയ ‘എം.ടി. സൻമാർ ഹെറാൾഡ്’ എന്ന കപ്പലാണ് പാരാദീപ് പോർട്ടിൽ നങ്കൂരമിട്ടത്.(MT Sanmar Herald oil tanker arrives at Paradip Port after Strait of Hormuz conflict)
ഇറാഖിൽ നിന്ന് ബാസ്‌റ മീഡിയം, ബാസ്‌റ ഹെവി ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പൽ ഇറാൻ അതിർത്തിക്കടുത്തുള്ള ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെയാണ് ആക്രമണത്തിനിരയായത്. വെടിവെപ്പിനെത്തുടർന്ന് കപ്പലിന്റെ ബ്രിഡ്ജിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ഭീഷണിയെത്തുടർന്ന് കപ്പൽ ഉടൻ തന്നെ സഞ്ചാരപാത മാറ്റുകയും ഇന്ത്യൻ തീരത്തേക്ക് സുരക്ഷിതമായി യാത്ര തുടരുകയുമായിരുന്നു. ഇന്ത്യൻ നാവികസേനയുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് കപ്പൽ സുരക്ഷിതമായ യാത്ര പൂർത്തിയാക്കിയത്.
ജൂലൈ ഒന്നിന് രാവിലെ 11:30-ഓടെ പാരാദീപ് തുറമുഖത്തെ സിംഗിൾ പോയിന്റ് മൂറിംഗ് സംവിധാനത്തിൽ കപ്പൽ ബർത്ത് ചെയ്തു. കപ്പലിലെ 22 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Story Summary
The oil tanker MT Sanmar Herald has successfully reached Odisha’s Paradip Port carrying nearly 2 million barrels of Iraqi crude oil, despite sustaining shrapnel damage during an incident involving gunfire while transiting the conflict-ridden Strait of Hormuz. Coordinated with the Indian Navy, the vessel and its 22-member crew arrived safely, and cargo discharge operations via the port’s Single Point Mooring (SPM) system are currently underway.

