ബീഡ് (മഹാരാഷ്ട്ര): അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം ചോരയിൽ പിറന്ന രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ബസിനുള്ളിൽ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി (Maharashtra woman elopes). മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് മാതൃത്വത്തിന് തന്നെ അപമാനമുണ്ടാക്കുന്ന ഈ ദാരുണ സംഭവം നടന്നത്. ബസിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടികളുടെ പോക്കറ്റിൽ നിന്ന് ഇവർക്ക് മാതാപിതാക്കളില്ലെന്നും യവത്മാലിലുള്ള മുത്തശ്ശന്റെ അടുത്തേക്ക് സുരക്ഷിതമായി എത്തിക്കണമെന്നും എഴുതിയ കത്തും പോലീസ് കണ്ടെടുത്തു.
യവത്മാൽ സ്വദേശിയായ യുവതി തന്റെ രണ്ട് കുട്ടികളുമായി തുളജാപൂർ-സാംബാജിനഗർ ബസിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് യുവതി ബസിൽ നിന്നിറങ്ങുകയും അവിടെ സ്കൂട്ടറുമായി കാത്തുനിന്ന കാമുകനൊപ്പം കടന്നുകളയുകയുമായിരുന്നു. അമ്മ തങ്ങളെ തനിച്ചാക്കി പോയത് മനസ്സിലാക്കാതെ കുഞ്ഞുങ്ങൾ ബസിനുള്ളിലിരുന്ന് ഉറക്കെ കരയാൻ തുടങ്ങി. കുട്ടികൾ മാത്രം തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് കണ്ടക്ടർ ഉടൻ തന്നെ ബീഡിലെ ശിവാജിനഗർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടികളുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ, “ഈ കുട്ടികൾക്ക് മാതാപിതാക്കളില്ല, ദയവായി ഇവരെ യവത്മാലിലേക്ക് സുരക്ഷിതമായി എത്തിക്കുക” എന്ന് എഴുതിയിരുന്നു. കൂടാതെ കുട്ടികളുടെ മുത്തശ്ശന്റെ വിലാസവും മൊബൈൽ നമ്പറും ഇതിലുണ്ടായിരുന്നു. പോലീസ് ഈ നമ്പറിൽ ബന്ധപ്പെട്ട് കുട്ടികളുടെ മുത്തശ്ശനെ മെയ് 18-ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ, കുഞ്ഞുങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാൾ, തന്റെ മകൾ വീട്ടിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ സ്കൂട്ടറിനെയും മൊബൈൽ ഫോണിനെയും 20,000 രൂപയെയും കുറിച്ചായിരുന്നു ഇയാൾക്ക് വ്യാകുലതയെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കുട്ടികളെ സുരക്ഷിതമായി ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ചൈൽഡ് കെയർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Short Story Summary: A shocking incident has come to light in Maharashtra’s Beed district, where a woman abandoned her two minor children on a state transport bus to elope with her paramour. Before fleeing mid-journey on a scooter with her lover, she left a handwritten note in the children’s pocket falsely stating they had no parents and provided their grandfather’s contact details. The children were rescued by the bus conductor and police, and have been moved to a child care home, while the grandfather appeared more concerned about the money and valuables his daughter stole rather than the welfare of the children.

