ഭോപ്പാൽ/ജൽഗാവ്: മഹാരാഷ്ട്രയിലെ ജൽഗാവ് (Jalgaon) ജില്ലയിൽ പെട്രോളും ഡീസലും തീർന്നുപോയെന്ന വിവരം ഉപഭോക്താക്കളെ അറിയിച്ച പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ആക്രമണം (Jalgaon petrol pump stabbing). ജൽഗാവിലെ മ്ഹാസവാദ് (Mhasavad) മേഖലയിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്. അക്രമത്തിൽ പമ്പ് ജീവനക്കാരനായ 21-കാരൻ തുഷാർ ഗുരവിന് വയറിന് ഗുരുതരമായി കുത്തേറ്റു. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജൽഗാവിലെ ഈ പമ്പിലും ഇന്ധനം വാങ്ങാനായി നിരവധി ആളുകൾ എത്തിയിരുന്നു. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് ഇന്ധനം നൽകാൻ കഴിയില്ലെന്ന് തുഷാർ ഗുരവ് പമ്പിലെത്തിയ രണ്ട് യുവാക്കളോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ജീവനക്കാരനുമായി തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കൈയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് തുഷാറിനെ കുത്തുകയുമായിരുന്നു.
ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ പമ്പിലെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ജൽഗാവിലെ 200-ലധികം പെട്രോൾ പമ്പുകളിൽ നിലവിൽ ഇന്ധനക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Short Story Summary: A 21-year-old petrol pump employee, Tushar Gurav, was stabbed in the abdomen by two unidentified men in the Mhasavad area of Jalgaon, Maharashtra. The incident occurred after the employee informed the customers that the outlet had run out of fuel amid a widespread shortage in the district. The brutal attack was captured on CCTV, and local police have launched a manhunt to apprehend the absconding suspects.

