ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിക്കുറച്ചു.(India-US trade deal, Zero Tariff on Indian products)
ഇന്ത്യയിൽ നിന്നുള്ള പ്രധാന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25% ‘പിഴ തീരുവ’ അമേരിക്ക പിൻവലിച്ചു. ഇതോടെ ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി 18 ശതമാനമായി കുറയും.
പകരമായി അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം തീരുവ അനുവദിക്കും. അമേരിക്കൻ പഴങ്ങൾ, പച്ചക്കറി, വൈൻ, മദ്യം എന്നിവയ്ക്കും ഇന്ത്യ തീരുവ ഒഴിവാക്കും. കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ധാരണയായി.

