ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘ഹരിത തന്ത്രപ്രധാന പങ്കാളിത്തമായി’ ഉയർത്തിയതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഹരിതോർജ്ജ രംഗത്ത് നോർവേയുടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യക്ക് കൈമാറാൻ ധാരണയായിട്ടുണ്ട്.(India Norway Green Strategic Partnership Modi Visit Ten Lakh Crore Investment And MEA On Media Freedom)
ഇതിന് പുറമേ, അടുത്ത പത്ത് വർഷത്തിനുള്ളിൽ നോർവേയിൽ നിന്ന് 10 ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപം ഇന്ത്യയിലെത്തുമെന്നും ഇതിലൂടെ രാജ്യത്ത് 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, നോർവേ പ്രധാനമന്ത്രിക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനം പൂർത്തിയാക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോർവീജിയൻ മാധ്യമപ്രവർത്തക ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യമില്ലെന്ന പ്രചാരണം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
Story Summary
India and Norway have elevated their bilateral ties to a ‘Green Strategic Partnership’ during PM Narendra Modi’s visit, promising a Rs 10 lakh crore investment and 10 lakh jobs over the next decade. Meanwhile, the MEA dismissed claims of missing media freedom in India as a myth after a video of a Norwegian journalist questioning the PM went viral.

