ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സൈനിക ചെലവുകൾ നിരീക്ഷിക്കുന്ന സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ഇന്ത്യയുടെ സൈനിക ചെലവ് 8.9 ശതമാനം വർദ്ധിച്ച് 92.1 ശതകോടി ഡോളറിലെത്തി (India Military Expenditure). ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ തുക പ്രതിരോധത്തിനായി ചെലവാക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.
2025-ൽ ലോകത്തെ ആകെ സൈനിക ചിലവ് 2.9 ശതമാനം വർദ്ധിച്ച് 2887 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ 11 വർഷമായി ആഗോളതലത്തിൽ സൈനിക ചിലവ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.,അമേരിക്ക (954 ബില്യൺ ഡോളർ), ചൈന (336 ബില്യൺ ഡോളർ), റഷ്യ, ജർമ്മനി എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ആകെ സൈനിക ചിലവിന്റെ 58 ശതമാനവും ഈ അഞ്ച് രാജ്യങ്ങൾ ചേർന്നാണ് നടത്തുന്നത്. 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷമാണ് ഇരുരാജ്യങ്ങളുടെയും സൈനിക ചിലവ് വർദ്ധിക്കാൻ പ്രധാന കാരണം. പാകിസ്ഥാന്റെ ചിലവ് 11 ശതമാനം വർദ്ധിച്ച് 11.9 ബില്യൺ ഡോളറിലെത്തി.
ഉക്രെയ്നിന് പുതിയ സൈനിക സഹായങ്ങൾ നൽകാത്തതിനാൽ അമേരിക്കയുടെ സൈനിക ചിലവിൽ 7.5 ശതമാനം കുറവുണ്ടായി. എന്നാൽ യൂറോപ്പിൽ 14 ശതമാനവും ഏഷ്യയിൽ 8.1 ശതമാനവും ചിലവ് വർദ്ധിച്ചു. ചൈനയുടെ സൈനിക ചിലവ് തുടർച്ചയായ 31-ാം വർഷവും വർദ്ധിച്ചു. 7.4 ശതമാനം വർദ്ധനവോടെ 336 ബില്യൺ ഡോളറാണ് ചൈന സൈനിക ആവശ്യങ്ങൾക്കായി ചിലവാക്കിയത്. ലോകത്തെ ആകെ ജിഡിപിയുടെ 2.5 ശതമാനം ഇപ്പോൾ സൈനിക ആവശ്യങ്ങൾക്കായി മാറ്റിവെക്കപ്പെടുന്നു. 2009-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് സിപ്രി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Summary: India emerged as the world’s fifth largest military spender in 2025, with its expenditure rising by 8.9% to USD 92.1 billion. According to the SIPRI report, global military spending hit a record USD 2887 billion, driven by geopolitical tensions, including the India-Pakistan conflict in May 2025 and ongoing rearmament in Europe. The US, China, Russia, and Germany join India as the top five spenders, collectively accounting for 58% of global defense expenditure.

