ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കും.(Evidence corruption case, Setback for Antony Raju, Supreme Court rejects appeal)
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെ, ഹൈക്കോടതിയുടെ കണ്ടെത്തലുകളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ശിക്ഷ മരവിപ്പിക്കാത്തതിനെത്തുടർന്ന് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആന്റണി രാജുവിന് സാധിച്ചിരുന്നില്ല. ശിക്ഷാവിധി നിലനിൽക്കുന്നതിനാൽ അയോഗ്യത തുടരും.
മൂന്ന് വർഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലിൽ വെട്ടിത്തിരുത്തൽ വരുത്തിയെന്നാണ് കേസ്. സുപ്രീംകോടതി കൂടി അപ്പീൽ തള്ളിയതോടെ കേസിൽ നിയമപോരാട്ടം ആന്റണി രാജുവിന് കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

