ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി നടൻ പ്രകാശ് രാജ് (Prakash Raj Tweet). മുൻപ് ബിജെപിയെ ‘ഗുണ്ടകളുടെ പാർട്ടി’ എന്ന് വിളിച്ചിട്ടുള്ള ഛദ്ദയുടെ നിലപാട് മാറ്റത്തെ ക്രിമിനലുകളെ നേരിടാൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ചേരുന്നതിനോടാണ് പ്രകാശ് രാജ് ഉപമിച്ചത്.
“കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന തത്വത്തിൽ നിന്ന് പോലീസ് മാറിപ്പോയതിനാൽ ഞാൻ ജോലി രാജിവെക്കുന്നു. പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദ” എന്നായിരുന്നു പ്രകാശ് രാജിന്റെ വൈറലായ ട്വീറ്റ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്.
എഎപി അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചതുകൊണ്ടാണ് താൻ പാർട്ടി വിട്ടതെന്നാണ് രാഘവ് ഛദ്ദയുടെ വിശദീകരണം. എന്നാൽ പ്രധാന നേതാക്കളുടെ ഈ കൂട്ടത്തോടെയുള്ള മാറ്റം എഎപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
രാഘവ് ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പാഥക്, സ്വാതി മലിവാൾ, ഹർഭജൻ സിങ് ഉൾപ്പെടെ ആറ് എഎപി എംപിമാരാണ് ബിജെപിയിൽ ചേർന്നത്. എഎപിയുടെ ആകെയുള്ള 10 രാജ്യസഭാ എംപിമാരിൽ ഏഴ് പേരും ബിജെപിയിലേക്ക് മാറിയതോടെ, കൂറുമാറ്റ നിരോധന നിയമത്തിൽ (Anti-Defection Law) നിന്നുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനും ഇവർക്ക് സാധിച്ചു.
Story Summary: Actor Prakash Raj mocked Raghav Chadha’s move from AAP to BJP by comparing it to joining Dawood Ibrahim’s gang to fight crime. Chadha, along with six other AAP MPs including Harbhajan Singh and Swati Maliwal, joined the BJP claiming AAP had deviated from its core principles. Since seven out of ten AAP MPs switched sides, they effectively bypassed the Anti-Defection Law.

