Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala
HomeNationalമധ്യപ്രദേശിൽ ഗർഭിണിക്ക് ലഭിച്ച പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പ്: അന്വേഷണം പ്രഖ്യാപിച്ച്...

മധ്യപ്രദേശിൽ ഗർഭിണിക്ക് ലഭിച്ച പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പ്: അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം | Dead Snake Found In Anganwadi Food Packet

🎙️ Latest Podcast

ഭോപ്പാൽ: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഗർഭിണിയായ വച്ചാല ഭായ് ധുർവെ എന്ന സ്ത്രീക്കാണ് ഈ ഭക്ഷണപ്പൊതി ലഭിച്ചത്. ഭാഗ്യവശാൽ, അവർ ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ കുടുംബാംഗങ്ങൾ പാക്കറ്റിനുള്ളിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.(Dead Snake Found In Anganwadi Food Packet In Madhya Pradesh Investigation Underway)

കർഘട്ട് കാംതി ഗ്രാമത്തിലെ അങ്കണവാടിയിൽ നിന്നാണ് ഗർഭിണികൾക്കുള്ള പോഷകാഹാരമായ ലഡ്ഡു നൽകിയത്. വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോൾ അതിനുള്ളിൽ ചത്ത പാമ്പിനെ കണ്ട് കുടുംബം ഞെട്ടി. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. അങ്കണവാടി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

വിവരമറിഞ്ഞ ഉടൻ തന്നെ വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരും നന്ദൻവാഡി പോലീസും സ്ഥലത്തെത്തി. പരിശോധനാ റിപ്പോർട്ട് തയ്യാറാക്കുകയും ഭക്ഷണസാമ്പിൾ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ആക്ടിംഗ് കളക്ടർ അഗ്രിം കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. പിടിച്ചെടുത്ത സാമ്പിൾ ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിംഗ് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ടും അന്വേഷണ ഫലവും ലഭിച്ച ശേഷം കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Story Summary

A pregnant woman in Madhya Pradesh’s Pandhurna district was shocked to find a dead baby snake inside a packet of nutritional laddus supplied by an Anganwadi center. Following the incident, the local administration has seized the food samples for testing and formed a five-member committee to conduct a thorough inquiry into the safety and quality of the nutritional supplements.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.