ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയും അദ്ദേഹത്തിന്റെ അനുയായികളും ഡൽഹി പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനായി രാത്രിയിലോ പുലർച്ചെയോ തങ്ങളുടെ പ്രതിഷേധ സമരത്തിന് നേരെ ഡൽഹി പൊലീസ് വലിയ രീതിയിലുള്ള അടിച്ചമർത്തൽ നീക്കത്തിന് പദ്ധതിയിടുന്നതായി ഇവർ ആരോപിച്ചു. ഇതിനെ ചെറുക്കാൻ രാത്രികാല നിരീക്ഷണത്തിൽ പങ്കുചേരാൻ ഇവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 20 തിങ്കളാഴ്ച മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ‘ചലോ സൻസദ്’ മാർച്ച് ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സിജെപി വ്യക്തമാക്കി.(Cockroach Janata Party Alleges Delhi Police Crackdown As Sonam Wangchuk Continues Fast In Hospital)
അതിനിടെ, ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് 21-ാം ദിവസം പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിയിലും തന്റെ നിരാഹാര സമരം തുടരുകയാണ്. കടുത്ത നിർജ്ജലീകരണവും ആരോഗ്യപ്രശ്നങ്ങളും കാണിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച വൈകുന്നേരം വരെ ഐവി ഫ്ലൂയിഡുകളോ ഒആർഎസ് ലായനിയോ മറ്റ് മരുന്നുകളോ സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാങ്ചുകിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് എയിംസിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധ സംഘവും വിലയിരുത്തിയിട്ടുണ്ട്.
എന്നാൽ, ആശുപത്രി അധികൃതർ സുതാര്യത കാണിക്കുന്നില്ലെന്നും വാങ്ചുകിനെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളുടെയോ കഴിഞ്ഞ 20 ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കുന്ന ഡോക്ടർമാരുടെയോ അനുമതിയില്ലാതെ വാങ്ചുകിന് യാതൊരുവിധ മരുന്നുകളും നൽകരുതെന്ന് അവർ ആവശ്യപ്പെട്ടു.
Story Summary
The Cockroach Janata Party (CJP) led by Abhijeet Dipke has alleged a potential midnight police crackdown on their protest ahead of the planned ‘Chalo Sansad’ march, while activist Sonam Wangchuk continues his indefinite hunger strike in the hospital on day 21 by refusing medical treatment.


