HomeNationalതമിഴ്‌നാട് സെക്രട്ടേറിയറ്റിൽ 'വിജയ് സ്റ്റൈൽ' സമയനിഷ്ഠ: ഹാജർനില കർശനമാക്കി മുഖ്യമന്ത്രി | Chief...

തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ ‘വിജയ് സ്റ്റൈൽ’ സമയനിഷ്ഠ: ഹാജർനില കർശനമാക്കി മുഖ്യമന്ത്രി | Chief Minister Vijay

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരമേറ്റതിന് പിന്നാലെ, അദ്ദേഹത്തിന്റെ കർശനമായ സമയനിഷ്ഠ തമിഴ്‌നാട് സെക്രട്ടേറിയറ്റിലെ പ്രവർത്തന സംസ്കാരത്തെ മാറ്റിമറിക്കുന്നു. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ ജീവനക്കാരുടെ ഹാജർനില കർശനമാക്കാനും ഓഫീസ് അച്ചടക്കം ഉറപ്പാക്കാനുമുള്ള നടപടികൾ ആരംഭിച്ചു.(Chief Minister Vijay Punctuality Reshapes Tamil Nadu Secretariat Work Culture)

മുഖ്യമന്ത്രിയായതിന് ശേഷം കൃത്യമായ സമയക്രമമാണ് വിജയ് ഓഫീസിൽ പുലർത്തുന്നത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9:45-നും 10:00-നും ഇടയിൽ അദ്ദേഹം സെക്രട്ടേറിയറ്റിൽ എത്താറുണ്ട്. ഔദ്യോഗിക യോഗങ്ങൾക്കും ചർച്ചകൾക്കും ശേഷം വൈകുന്നേരം 4:30 മുതൽ 5:00 മണി വരെയുള്ള സമയത്താണ് അദ്ദേഹം ഓഫീസ് വിടുന്നത്. മുഖ്യമന്ത്രി കൃത്യസമയത്ത് എത്തുന്നതോടെ, ഓഫീസ് സമയം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ സീറ്റുകളിൽ ഉണ്ടെന്ന് ഉറപ്പാക്കാൻ ഭരണവിഭാഗം നിർബന്ധിതരായിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സമയനിഷ്ഠയ്ക്ക് പിന്നാലെ ജീവനക്കാർക്കായി ആദ്യം ഔദ്യോഗിക സർക്കുലർ ഇറക്കിയത് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പാണ്. അഡീഷണൽ ചീഫ് സെക്രട്ടറി പി.ബി. ശരവണകുമാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ ജീവനക്കാരും രാവിലെ 9:50-ന് മുൻപായി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. ഓഫീസ് അസിസ്റ്റന്റുമാർ രാവിലെ 9:30-ന് തന്നെ സീറ്റുകളിൽ ഉണ്ടായിരിക്കണം.

പുതിയ ഹാജർ ചട്ടങ്ങൾ പ്രകാരം അണ്ടർ സെക്രട്ടറിമാർ രാവിലെ 10:00 മണിക്ക് മുൻപായി അറ്റൻഡൻസ് രജിസ്റ്റർ ക്ലോസ് ചെയ്ത്, വിവരങ്ങൾ ഒഫീഷ്യൽ പ്രൊസീഡിങ്സ് സെക്ഷന് കൈമാറണം. ഇവിടെ നിന്ന് ക്രോഡീകരിക്കുന്ന ഹാജർവിവരങ്ങൾ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് നേരിട്ട് അയക്കും. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേ മാതൃകയിൽ മറ്റ് വകുപ്പുകളും ജീവനക്കാർക്കായി ഉടൻ തന്നെ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.

ഭരണരംഗത്തെ ഈ പുതിയ മാറ്റങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ അച്ചടക്കം കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും യാത്ര ചെയ്ത് എത്തുന്ന സാധാരണ ജീവനക്കാരെ ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കോൺവോയ് കടന്നുപോകുന്ന സമയത്തെ ട്രാഫിക് നിയന്ത്രണങ്ങളാണ് ജീവനക്കാരുടെ പ്രധാന വില്ലൻ.

രാവിലെ 9:30-നും 9:45-നും ഇടയിലാണ് മുഖ്യമന്ത്രിയുടെ വാഹനാവ്യൂഹം കാമരാജർ ശാല, മറീന ബീച്ച് റോഡ് വഴി കടന്നുപോകുന്നത്. ഈ സമയം ഭൂരിഭാഗം ജീവനക്കാരും ഓഫീസിലേക്ക് എത്തുന്ന പീക്ക് അവേഴ്സ് ആയതിനാൽ കടുത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലകളിൽ അനുഭവപ്പെടുന്നത്. മുൻ മുഖ്യമന്ത്രിമാരായ എം. കരുണാനിധി, ജെ. ജയലളിത, എം.കെ. സ്റ്റാലിൻ എന്നിവരെല്ലാം സാധാരണയായി അല്പം വൈകിയാണ് സെക്രട്ടേറിയറ്റിൽ എത്തിയിരുന്നതെന്നും അതിനാൽ യാത്ര എളുപ്പമായിരുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ച്, കൂടുതൽ മെച്ചപ്പെട്ട ഭരണനിർവ്വഹണവും കൃത്യനിഷ്ഠയും സംസ്ഥാനത്ത് നടപ്പിലാക്കാനാണ് പുതിയ ഭരണകൂടത്തിന്റെ തീരുമാനം.

Story Summary

Since Chief Minister C. Joseph Vijay assumed office, his strict punctuality has transformed the work culture at the Tamil Nadu Secretariat, with departments like Food and Civil Supplies enforcing stricter attendance deadlines. However, the changes have caused commuting delays for staff due to traffic restrictions imposed along the Marina stretch during the Chief Minister’s peak-hour convoy movement.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...