ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ, അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. സമരം അടിച്ചമർത്താൻ നോക്കിയാൽ പിന്നോട്ടില്ലെന്നും തന്റെ നിരാഹാര സമരം ഉടനടി ആരംഭിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Abhijeet Dipke Hunger Strike Jantar Mantar Sonam Wangchuk Hospitalized Delhi Police Action NEET Protest)
നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതൽ ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം നടത്തിവരികയാണ്. ജൂൺ 28 നാണ് സോനം വാങ്ചുക് ഈ സമരത്തിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച രാവിലെയാണ് നാടകീയ നീക്കങ്ങളിലൂടെ ഡൽഹി പോലീസ് അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ പ്രതിഷേധ സ്ഥലത്ത് വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
തങ്ങളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അഭിജീത് ദിപ്കെ ആരോപിച്ചു. സോനം വാങ്ചുക്കിനെ മാറ്റിയതുകൊണ്ട് സമരം അവസാനിക്കുമെന്ന് ആരും കരുതേണ്ടെന്നും ജൂലൈ 20-ന് നിശ്ചയിച്ചിട്ടുള്ള ‘ചലോ സൻസദ്’ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ആളുകളോട് ജന്തർ മന്തറിലേക്ക് എത്തിച്ചേരാൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്.
Story Summary
Following the Delhi Police’s action of forcefully shifting activist Sonam Wangchuk from the Jantar Mantar protest site to Safdarjung Hospital on the 21st day of his fast, Cockroach Janta Party (CJP) founder Abhijeet Dipke has announced an indefinite hunger strike. Alleging police assault and brief detention during the commotion, Dipke declared that the ongoing anti-NEET agitation will intensify, and the planned ‘Chalo Sansad’ march to Parliament on July 20 will proceed as scheduled.


