ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ സമരം നയിക്കുകയായിരുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്ന തനിക്ക് രോഗനിർണ്ണയത്തിന് ശേഷം നിലവിൽ ഡ്രിപ്പ് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിവരികയാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.(Abhijeet Dipke Diagnosed With Typhoid during CJP Protest At Jantar Mantar)
തന്റെ അസുഖം സമരത്തിന്റെ വീര്യത്തെ ബാധിക്കില്ലെന്നും രാജ്യത്തുടനീളം സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പിന്തുണയോടെ പ്രക്ഷോഭം ലക്ഷ്യം കാണുമെന്നും അഭിജിത് ദീപ്കെ പറഞ്ഞിരുന്നു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെയും, വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും സി.ജെ.പി നടത്തുന്ന പ്രക്ഷോഭം വൻ ജനശ്രദ്ധയാണ് നേടിയിട്ടുള്ളത്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചുവെങ്കിലും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാട് ഒടുവിൽ ഫലം കാണുകയും ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുകയും ചെയ്തിരുന്നു.
Story Summary
Cockroach Janta Party (CJP) founder Abhijeet Dipke confirmed he has been diagnosed with typhoid and is receiving daily IV treatment. Despite his illness, Dipke vowed to continue the student-led protest movement at Jantar Mantar demanding education reforms and the resignation of the Union Education Minister and it worked.


