ആലപ്പുഴ: പാമ്പ് കടിയേറ്റ് 42-കാരിയായ സെലീന മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കൃത്യസമയത്ത് ആന്റിവെനം നൽകുന്നതിലോ ആവശ്യമായ മറ്റ് ചികിത്സകൾ ലഭ്യമാക്കുന്നതിലോ ആശുപത്രി അധികൃതർ ജാഗ്രത കാട്ടിയില്ലെന്ന് സെലീനയുടെ പിതാവ് ആരോപിച്ചു. (Woman dies of snakebite in Kayamkulam, Family makes serious allegations against hospital)
നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയിൽ നിന്ന് മതിയായ പരിഗണന ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
എന്നാൽ, സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുകയാണ്.

