Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeKerala'എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?': VD സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി...

‘എന്നാൽ ഇനി ഇതിൽ സംവാദം ആയാലോ?’: VD സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: വികസന കാര്യത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്തു വർഷത്തെ ‘എ പ്ലസ്’ നേട്ടങ്ങൾ നിരത്തിക്കൊണ്ടുള്ള എൽഡിഎഫ് റിപ്പോർട്ട് കാർഡിൽ ചർച്ചയാകാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വികസന നേട്ടങ്ങൾ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ട് ഈ വെല്ലുവിളി സതീശൻ സ്വീകരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.(What if there is a debate on this, Chief Minister challenges VD Satheesan)

ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളെച്ചൊല്ലിയാണ് പ്രധാന തർക്കം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ച വീടുകളുടെ അത്രയും പോലും പത്തു വർഷം കൊണ്ട് എൽഡിഎഫ് നൽകിയിട്ടില്ലെന്ന് സതീശൻ ആരോപിച്ചിരുന്നു. എന്നാൽ, വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ പദ്ധതികളുടെ കൃത്യമായ കണക്കുകൾ നിയമസഭയിൽ നൽകിയിട്ടുണ്ടെന്നും ഏത് വേദിയും സംവാദത്തിന് താൻ തയ്യാറാണെന്നും സതീശൻ ഇന്നലെ ആവർത്തിച്ചിരുന്നു.

എസ്ഡിപിഐ വോട്ട് സംബന്ധിച്ച വിവാദങ്ങളിൽ എൽഡിഎഫിന്റെ ഇരട്ടത്താപ്പിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. പിഡിപി എൽഡിഎഫിനെ പിന്തുണയ്ക്കുമ്പോൾ അവർ മതേതരവാദികളാകുന്നു. എന്നാൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചാൽ അത് വലിയ ചർച്ചയാക്കുന്നു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്. എസ്ഡിപിഐ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസിനെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നവർ പിഡിപി പിന്തുണ ചർച്ചയാക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

വയനാട്ടിൽ കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഡിവൈഎഫ്ഐ കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കുമെന്ന് സതീശൻ മുന്നറിയിപ്പ് നൽകി. അത് ഞങ്ങൾ വാങ്ങിയ സ്ഥലമാണ്, അവിടെ ഇത്തരത്തിലുള്ള നാടകങ്ങൾ അനുവദിക്കില്ല, പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.