Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaതിരുവല്ല സ്പാ പീഡനക്കേസ്: പിന്നിൽ ക്വട്ടേഷനല്ല, ഗുണ്ടാ പിരിവെന്ന് പോലീസ് |...

തിരുവല്ല സ്പാ പീഡനക്കേസ്: പിന്നിൽ ക്വട്ടേഷനല്ല, ഗുണ്ടാ പിരിവെന്ന് പോലീസ് | Thiruvalla spa rape

🎙️ Latest Podcast

പത്തനംതിട്ട: തിരുവല്ലയിൽ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ മുഴുവൻ പ്രതികളും പോലീസിന്റെ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസ്, സാജൻ തോമസ് എന്നിവർ ബുധനാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് ആറംഗ സംഘം മുഴുവനായി വലയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ, മറ്റ് പ്രതികൾ പിടിയിലായതോടെ തിരികെയെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.(Thiruvalla spa rape case, Police say it’s not a quotation)

നടന്നത് ഗുണ്ടാ പിരിവാണെന്നും അല്ലാതെ മറ്റൊരു സ്ഥാപനം നൽകിയ ക്വട്ടേഷനല്ലെന്നും പോലീസ് വ്യക്തമാക്കി. 50,000 രൂപയാണ് പ്രതികൾ സ്പാ അധികൃതരിൽ നിന്ന് ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതികൾ ക്രൂരകൃത്യത്തിലേക്ക് കടന്നത്.

ജീവനക്കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. കാപ്പ കേസ് പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്സാണ്ടറാണ് കേസിലെ ഒന്നാം പ്രതി. സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ, പ്രശോഭ് , കിരൺ, സാജൻ എന്നിവരാണ് പിടിയിലായ ആറുപേർ. നേരത്തെ, സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം മൂലമുള്ള ക്വട്ടേഷനാണെന്ന് സ്ഥാപന ഉടമ ആരോപിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.