തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ ( Sivagiri Mutt Cabinet Demands). ഇത്തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒൻപത് പേർ ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും, അവരിൽ യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് എന്നിവ മഠവുമായി ബന്ധമുള്ള ജനപ്രതിനിധികൾക്ക് നൽകണമെന്നാണ് പ്രധാന ആവശ്യം. ഇതിനുപുറമെ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കുന്നതിലും അവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലും കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാകണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. കേരള കൗമുദി എഡിറ്റോറിയലിൽ ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, പ്രായോഗികമായി കുറഞ്ഞത് മൂന്ന് അല്ലെങ്കിൽ നാല് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകുമെന്ന കാര്യത്തിൽ മഠത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Swami Sachidananda, Secretary of the Sivagiri Sree Narayana Dharma Sangham Trust, met with Chief Minister-designate V.D. Satheesan to present the trust’s demands for the upcoming cabinet. Noting that nine newly elected MLAs are associated with the Sivagiri Mutt and Sree Narayana movements, the trust requested that at least three to four qualified individuals be included in the ministry. They specifically sought the portfolios of Backward Classes Welfare and SC/ST Welfare for these representatives, alongside clearer guidelines for appointing ministerial personal staff.

