തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ വടക്കേ കവാടം അഥവാ ‘സമരഗേറ്റ്’ (North Gate) 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗികമായി തുറന്നു. മുഖ്യമന്ത്രി വി. ഡി. സതീശനും മറ്റ് മന്ത്രിമാരും ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഇന്ന് തന്നെയാണ് ഈ ചരിത്രപരമായ തീരുമാനം നടപ്പിലാക്കിയത്.(Secretariat North Gate Reopens After A Decade By Vd Satheesan Government)
ഗേറ്റിന് മുന്നിൽ സ്ഥിരമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ അധികൃതർ ഒരു വശത്തേക്ക് മാറ്റി. മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ഈ പ്രധാന കവാടം പൂർണ്ണമായും അടച്ചിട്ടിരുന്നത്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങളും സമരക്കാരും സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായിരുന്നു അന്ന് സുരക്ഷാ മുൻകരുതൽ ശക്തമാക്കാൻ കാരണമായത്.
ഈ ഗേറ്റിലൂടെ പ്രവേശിക്കുന്ന വഴിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ മുൻപ് പ്രവർത്തിച്ചിരുന്നത്. സമരഗേറ്റ് നിലവിൽ തുറന്നുകൊടുത്തുവെങ്കിലും തൽക്കാലം കർശനമായ നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പ്രവേശനം. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ, വി.ഐ.പികൾ, സെക്രട്ടറിയേറ്റ് ജീവനക്കാർ/ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ കവാടത്തിലൂടെ പ്രവേശിക്കാം.
സെക്രട്ടറിയേറ്റിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ നിലവിൽ കന്റോൺമെന്റ് ഗേറ്റ് വഴി തന്നെ പ്രവേശനം തുടരണം. കേരള സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് പൊതുവെ ‘സമരഗേറ്റ്’ എന്ന് വിളിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഏറ്റവും സമീപത്തുള്ള കവാടം കൂടിയാണിത്.
Story Summary
The iconic North Gate of the Thiruvananthapuram Secretariat was reopened after 10 years on the first official working day of the newly formed UDF government led by Chief Minister V D Satheesan. Closed by the previous LDF government due to security concerns and continuous public movement, the gate is currently accessible only to ministers’ convoys and government officials, while the general public will continue to enter via the Cantonment Gate.

