ന്യൂഡൽഹി: തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രദുഃഖം രേഖപ്പെടുത്തി (Thrissur Fireworks Explosion). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം തന്റെ അനുശോചനം അറിയിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം നൽകും, കൂടാതെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
“തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” പ്രധാനമന്ത്രി കുറിച്ചു.
മുണ്ടത്തിക്കോടുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പരിക്കേറ്റ നിരവധി പേർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഏകോപിപ്പിക്കും.
Story Summary : Prime Minister Narendra Modi expressed his condolences over the tragic fireworks explosion in Thrissur. He announced an ex-gratia of ₹2 lakh each from the PMNRF for the families of the deceased and ₹50,000 for those injured in the Mundathikode blast.

